ബുധനാഴ്‌ച, ജനുവരി 22, 2014

വിദ്യാലയ വികസന സ്വപ്നങ്ങളുമായി പുഞ്ചാവി സ്കൂൾ..

Photo: ഉൽഘാടനം:ഇ.ചന്ദ്രശേഖരൻ.എം.എൽ.എ
Photo: സ്വാഗതം:നജ്മ റാഫി(മുനിസിപ്പൽ കൌൺസിലർ&ചെയർമാൻ,വിദ്യാലയവികസനസമിതി)

Photo: അധ്യക്ഷ:ജാനകിക്കുട്ടി.സി(ചെയർ പേഴ്സൻ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി,കാഞ്ഞങ്ങാട് നഗരസഭ)
കാഞ്ഞങ്ങാട്: നവതിയോടടുക്കുന്ന പുഞ്ചാവി ഗവ:എൽ.പി.സ്കൂളിന്റെ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായവാഗ്ദാനങ്ങളുമായിപൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയപ്പോൾ,ഈ ആവേശം നിലനിർത്താനായാൽ ലക്ഷ്യമിട്ട കാര്യങ്ങൾ ഉദ്ദേശിച്ചസമയത്തിനു മുമ്പുതന്നെ പൂർത്തിയകുമെന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായി കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ എത്തിയത് ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് ആവേശം പകർന്നു.എൺപതുവർഷത്തിലധികം കാലം വാടകക്കെടട്ടിടത്തിൽ പ്രവർത്തിച്ച ഈ കടലോരവിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിതിട്ട് ആറുവർഷമേ ആയിട്ടുള്ളൂ..കെട്ടിടം നിൽക്കുന്ന 12 1/4 സെന്റു സ്ഥലമല്ലാതെ ഒരിഞ്ചു സ്ഥലം പോലും സ്വന്തമായി ഇല്ല എന്നത് വിദ്യാലയവികസനത്തിനു തടസ്സമായി ഇപ്പോഴും നിൽക്കുന്നു.വിദ്യാലയത്തിനു ചുറ്റുമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചതോടെ കുട്ടികളുടെ എണ്ണം വർഷം കഴിയുതോറും കുറയുന്ന അവസ്ഥയുമായി.ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സമീപത്തുള്ള സ്വകാര്യ-അൺ അയിഡഡ് വിദ്യാലയങ്ങൾ വാഹനങ്ങളുമായി എത്തിയതോടെ വിദ്യാർഥികൾ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്ന അവസ്ഥയുമായി.ഈ സ്ഥിതി തുടർന്നാൽ വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വിദ്യാലയവികസനസമിതി രൂപീകരിച്ച് വിദ്യാലയസംരക്ഷണപ്രവർത്തനങ്ങൾ ഊർജിതമാക്കി.കാഞ്ഞങ്ങാട് നഗരസഭയുടെ ബഡ്ജറ്റിൽ തുക നീക്കിവെച്ചുകൊണ്ട് 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.സ്ഥലമുടമയുടെ സമ്മതപത്രം ഉൾപ്പെടെ ആവശ്യമായ മുഴുവൻ രേഖകളും ഇതിനകം മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചുകഴിഞ്ഞു.അടുത്ത നഗരസഭാ കൌൺസിൽ യോഗത്തിൽ തീരുമാനമെടുത്തുകൊണ്ട് സർക്കാർ അനുമതിയോടെ ഈ സാമ്പത്തികവർഷംതന്നെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഹസീന താജുദ്ദീൻ വിദ്യാലയവികസനസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി. എം.എൽ.എ ഫണ്ടിൽ നിന്ന് ബസ് വാങ്ങാൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുന്നതോടെ പുഞ്ചാവിയിലെ ‘മുഴുവൻ കുട്ടികളും പുഞ്ചാവി സ്കൂളിൽ‘ എന്ന ലക്ഷ്യം നിറവേറ്റാൻ കഴിയും എന്ന് വികസനസമിതി അംഗങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്. അധികാരികളിൽ നിന്നു കിട്ടുന്ന സഹായങ്ങൾക്കപ്പുറം വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സംഭാവനയായി സ്വരൂപിക്കാനുള്ള പ്രവർത്തനത്തിനു നല്ല പ്രതികരണമാണു നാട്ടുകാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂർവ വിദ്യാർഥിയായ കമലാക്ഷൻ പുഞ്ചാവിയിൽ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണത്തിന്റെ ഉൽഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സി.ജാനകിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഇതേ വേദിയിൽ വെച്ച് രക്ഷിതാക്കളിൽ നിന്നുള്ള സംഭാവനയുടെ ആദ്യവിഹിതം മുൻ.എം.പി.ടി.എ പ്രസിഡന്റ് സുജയും പൊതുജനങ്ങളിൽ നിന്നുള്ള ആദ്യസംഭാവന ഡോ:ബാബുവിനുവെണ്ടി ഭാര്യ ധന്യയും എം.എൽ.എ യ്ക്കു കൈമാറി. വിദ്യാലയ വികസനപദ്ധതിയുടെ രൂപരേഖയും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പ്രധാനാധ്യാപകൻ കെ.നാരായണൻ അവതരിപ്പിച്ചു.നഗര സഭാ കൌൺസിലർമാരായ മോഹനൻ പി.വി, പ്രദീപൻ മരക്കാപ്പ്,വികസനസമിതി വൈസ് ചെയർമാൻ കുഞ്ഞിക്യ് ഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് കൌൻസിലറും വിദ്യാലയവികസനസമിതി ചെയർപേഴ്സനുമായ നജ്മ റാഫി സ്വാഗതവും, കെ.എൻ.സുരേഷ്മാഷ് നന്ദിയും പറഞ്ഞു.

വ്യാഴാഴ്‌ച, ജനുവരി 16, 2014

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'ജനസംവാദയാത്ര'...

Banner8x3 2.jpg
പരിപാടി: : ജനസംവാദയാത്ര
തീയ്യതി: : 2014 ജനുവരി 17 മുതൽ 23 വരെ
രൂപഘടന: : ജനുവരി 17ന്‌ ചെറുവത്തൂര് നിന്നും ചെറുതോണിയിൽ നിന്നും ആരംഭിക്കുന്ന രണ്ട് യാത്രകൾ
കേന്ദ്രങ്ങൾ: : ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20







കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2014 ജനുവരി 17 മുതൽ 23 വരെ നടക്കുന്ന കാമ്പെയ്ൻ പരിപാടിയാണ് ജനസംവാദയാത്ര
Janasavada yathra.jpg

പശ്ചാത്തലം

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള വിപുലമായ കാമ്പെയിൻ 2011ലാണ്‌ പരിഷത്ത് ആരംഭിക്കുന്നത്‌. ലഘുലേഖാ പുസ്‌തക പ്രചാരണം, സംസ്ഥാന പദയാത്ര, ശിൽപ്പശാലകളും സെമിനാറുകളും കലാജാഥകളുമൊക്കെ ഇതിനായി നടത്തി. മേഖല-പ്രാദേശിക തലങ്ങളിൽ ഇടപെട്ട്‌ അനുഭവങ്ങൾ ആർജിക്കുവാനും മറ്റൊരു കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇവയെ കണ്ണിചേർക്കാനും ശ്രമിച്ചു.
തിരുവനന്തപുരത്തും കണ്ണൂരും പാലക്കാട്ടും നടന്ന വികസന സംഗമങ്ങളിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട്‌ ഡിസംബറിൽ എറണാകുളത്ത്‌ നടന്ന വിപുലമായ വികസന കോൺഗ്രസ്സിലും ഉയർന്ന ചർച്ചകളാണ് ജനസംവാദയാത്രയിലേക്ക് പരിഷത്തിനെ നയിച്ചത്. ഇതിലൂടെയെല്ലാം പുതിയ കേരളത്തിനായുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ തെളിച്ചം ലഭിക്കുമെന്ന്‌ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്‌. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്‌. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച്‌ ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്‌. ഈ സാഹചര്യത്തിൽ നാട് നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക്‌ ജനശ്രദ്ധ കൊണ്ടുവരാനും ഗുണപരമായ സംവാദങ്ങൾ വളർത്തിയെടുക്കുവാനും വിപുലമായൊരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക്‌ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്‌.
ദേശീയതലത്തിൽ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ(എ ഐ പി എസ് എൻ) നേതൃത്വത്തിൽ നടക്കുന്ന ദശലക്ഷം സംവാദങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി

മേൽപ്പറഞ്ഞ കാര്യങ്ങളിലൂന്നി 2014 ജനുവരി 17 മുതൽ 23 വരെ രണ്ട്‌ ജനസംവാദ യാത്രകളും തുടർന്ന്‌ ഗാന്ധി നാടകയാത്രയും നടത്താനുള്ള മുന്നൊരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌.17ന്‌ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ നിന്നുമാണ്‌ സംവാദയാത്രകൾ ആരംഭിക്കുക.
Samvada yathra.jpg

സംവാദയാത്ര 1
2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ്‌ ജില്ല)
ഉദ്‌ഘാടനം:ഡോ. ബി ഇക്‌ബാൽ (മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)
സംവാദം നയിക്കുന്നത്‌:ടി ഗംഗാധരൻ (സെക്രട്ടറി, അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര ശൃംഖല)
സംവാദയാത്ര 2
2014 ജനുവരി 17 വൈകു. 4 മണി- ചെറുതോണി (ഇടുക്കി ജില്ല)
ഉദ്‌ഘാടനം:പ്രൊഫ. പി കെ രവീന്ദ്രൻ (മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)
സംവാദം നയിക്കുന്നത്‌:ഡോ. എൻ കെ ശശിധരൻ പിള്ള (പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)


സംവാദകേന്ദ്രങ്ങളുടെ വിശദാംശങ്ങളറിയാൻ ജില്ലകളുടെ പേരിനു മുകളിൽ ക്ലിക്ക് ചെയ്യുക
𐌏 തിയ്യതി 𐌏 𐌏 യാത്ര 1 𐌏 𐌏 യാത്ര 2 𐌏
18-01-2014 ꤀꤀ കണ്ണൂർ ꤀꤀എറണാകുളം
19-01-2014 ꤀꤀വയനാട് ꤀꤀ആലപ്പുഴ
20-01-2014 ꤀꤀കോഴിക്കോട് ꤀꤀കോട്ടയം
21-01-2014 ꤀꤀മലപ്പുറം ꤀꤀പത്തംനംതിട്ട
22-01-2014 ꤀꤀പാലക്കാട് ꤀꤀കൊല്ലം
23-01-2014 ꤀꤀തൃശ്ശൂർ ꤀꤀തിരുവനന്തപുരം

സംവാദയാത്ര എങ്ങനെ?

  • തെക്ക്‌ ഭാഗത്തേക്കും വടക്ക്‌ ഭാഗത്തേക്കുമുള്ള രണ്ടു യാത്രകൾ
  • ഓരോ യാത്രയിലും 25-30 പേർ വീതം ഉണ്ടാകും.
  • കാസർഗോഡ്‌, ഇടുക്കി ജില്ലകളിൽ ഉദ്‌ഘാടന കേന്ദ്രങ്ങളേ ഉള്ളൂ. മറ്റ്‌ 12 ജില്ലകളിലും ഓരോ ദിവസം വീതമാണ്‌ യാത്രാപരിപാടി.
  • ഒരു ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20.
  • യാത്ര ജില്ലാ കേന്ദ്രങ്ങളിലെത്തിയാൽ ഓരോ സംവാദകേന്ദ്രത്തിലെയും ചുമതലക്കാർ സംവാദകരെ കൂട്ടി ഒന്നാം കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകും. ഒന്നാം കേന്ദ്രത്തിൽ നിന്നും ഇതുപോലെ രണ്ടാം കേന്ദ്രത്തിലെ ചുമതലക്കാർ സംവാദകരെ കൂട്ടി അവരുടെ സംവാദസ്ഥലത്തെത്തിക്കും.
  •  സംവാദകന്റെ പൊതുവായ ഒരവതരണം നടന്ന ശേഷം ചോദ്യങ്ങളും വിശദീകരണങ്ങളും ചർച്ചകളും ചേരുന്ന സംവാദമാണ്‌ നടക്കുക.
  •  സാധാരണ രീതിയിലുള്ള പ്രസംഗം ഒഴിവാക്കും. പലരും പ്രതികരിക്കാതിരിക്കുന്നത്‌ അവർക്കു കൂടി പങ്കാളിത്തമുള്ള സംവാദശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കാത്തതുകൊണ്ടാണ്‌. നമുക്കു ചുറ്റുമുള്ള സജീവമായ പ്രശ്‌നങ്ങൾ വിശകലനാത്മക സ്വഭാവത്തോടെ അവതരിപ്പിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പ്രതികരണങ്ങൾ എന്നിവ കേൾക്കുകയും വേണം. ഇങ്ങനെ ഒന്നിച്ച്‌ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവാദാത്മക ശൈലി വളർത്തിയെടുക്കുകാണ് ലക്‌ഷ്യം.  

    യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ

    1.വേണം മറ്റൊരു കേരളം മറ്റൊരു ഇന്ത്യക്കായി
    2.ജനകീയാരോഗ്യനയം
    3. ഭൂവിനിയോഗവും വികസനവും
    4. ഗതാഗതനയം
    5. കൃഷിയും മാലിന്യവും
    6. പശ്ചിമഘട്ടവും കേരള വികസനവും

    വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ

    (ലിസ്റ്റ് അപൂർണ്ണം)
    1. ടി ഗംഗാധരൻ
    2. എൻ കെ ശശിധരൻ പിള്ള
    3. കെ ടി രാധാകൃഷ്ണൻ
    4. ടി പി കുഞ്ഞിക്കണ്ണൻ
    5. എം പി പരമേശ്വരൻ
    6. പ്രൊഫ സി പി നാരായണൻ
    7. വി ജി ഗോപിനാഥൻ
    8. പി ഗോപകുമാർ
    9. വി വി ശ്രീനിവാസൻ
    10. പി രാധാകൃഷ്ണൻ
    11. മനോജ്കുമാർ വി
    12. എം വിജയകുമാർ
    13. കെ കെ ജനാർദ്ദനൻ
    14. പി എ തങ്കച്ചൻ
    15. പ്രൊഫ വി ആർ രഘുനന്ദൻ
    16. ജി രാജശേഖരവാര്യർ
    17. ജോജി കൂട്ടുമ്മൽ
    18. പി വി വിനോദ്
    19. അഡ്വ. സുഹൃത്ത്കുമാർ
    20. മണലിൽ മോഹനൻ
    21. എ എം ബാലകൃഷ്ണൻ
    22. എം എസ് മോഹനൻ
    23. സജീവ് കുമാർ പി ബി
    24. സി എ നസീർ
    25. ജി രാജശേഖരൻ
    26. എ രാഘവൻ
    27. ടി പി സുധാകരൻ
    28. ഡോ.കെ ജി രാധാകൃഷ്ണൻ
    29. ഡോ കെ രാജേഷ്
    30. ഡോ ടി കെ ആനന്ദി
    31. വി രാജലക്ഷമി
    32. പ്രൊഫ പി കെ രവീന്ദ്രൻ
    33. ടി ആർ സുകുമാരൻ
    34. ലിയൊനാർഡ്
    35. അജില
    36. അരുൺ കുമാർ
    37. എൻ ശാന്തകുമാരി
    38. ആർ രാധാകൃഷ്ണൻ
    39. വി വിനോദ്
    40. ഒ എം ശങ്കരൻ
    41. ഇ വിലാസിനി
    42. ഡോ പി വി പുരുഷോത്തമൻ
    43. പ്രൊഫ കെ പാപ്പൂട്ടി
    44. ടി വി നാരായണൻ
    45. സി പി ഹരീന്ദ്രൻ
    46. പി വി സന്തോഷ്ഡോ
    47. കാവുമ്പായി ബാലകൃഷ്ണൻ
    48. കെ എം ബേബി
    49. ടി രാധാമണി
    50. ടി പി സുരേഷ് ബാബു
    51. സി മധുസൂദനൻ
    52. പി എസ് രാജശേഖരൻ
    53. ടി പി കലാധരൻ
    54. അഡ്വ കെ പി രവി പ്രകാശ്
    55. ടി പി ശ്രീശങ്കർ
    56. കെ കെ രവി
    57. പി ആർ രാഘവൻ
    58. ജി ബാലകൃഷ്ണൻ നായർ
    59. എ പി മുരളീധരൻ
    60. മന്മഥൻ പിള്ള
    61. എം പി സി നമ്പ്യാർ
    62. പി കെ ബാലകൃഷ്ണൻ
    63. വി ചന്ദ്രബാബു
    64. പ്രൊഫ എൻ കെ ഗോവിന്ദൻ
    65. വി വി ശാന്ത
    66. ഇ പി രത്നാകരൻ
    67. കെ വിജയൻ
    68. പി വി ദിവാകരൻ
    69.                                                                (കടപ്പാട്:പരിഷത്ത് വിക്കി )
       

    ചൊവ്വാഴ്ച, ജനുവരി 14, 2014

    മകരവിളക്കും മകരജ്യോതിയും...വിശ്വാസവും വസ്തുതയും

                                                             (കടപ്പാട് :നവനീത് കൃഷ്ണൻ.എസ് ,ഫെയ്സ് ബുക്ക് )

    പൊന്നമ്പലമേട്ടില്‍ മകരവിളക്കിനോടൊപ്പം കാണുന്ന നക്ഷത്രമാണ് മകരജ്യോതി എന്നു വിളിക്കപ്പെടുന്നത്. അത് നക്ഷത്രമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് അന്നേദിവസം മാത്രമാണ് ഈ ദിവ്യപരിവേഷം ഉള്ളത്. മകരവിളക്കിന്റെ തലേദിവസവും അടുത്ത ദിവസവും അതിനടുത്ത ദിവസവും എല്ലാം ആ നക്ഷത്രം ഉദിക്കുന്നുണ്ട്. പക്ഷേ അപ്പോള്‍ ഒന്നും അത് മകരജ്യോതി ആണ് എന്ന് പറയാറില്ല എന്ന് മാത്രം.

    മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ കാണാന്‍ ശബരിമലയില്‍ പോകണമെങ്കിലും മകരജ്യോതി കാണാന്‍ അത് വേണ്ട. ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സിറിയസ്സ് എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചന്ദ്രനും ശുക്രനും ചിലപ്പോള്‍ വ്യാഴവും കഴിഞ്ഞാല്‍ രാത്രി ആകാശത്ത് കാണാവുന്ന ഏറ്റവും പ്രഭയേറിയ ജ്യോതിര്‍ഗോളമാണിത്. നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയതും ഇതേ നക്ഷത്രത്തിനു തന്നെ. അതു കൊണ്ടു തന്നെ ആരുടേയും കണ്ണില്‍പെടാതെ പോകാന്‍ ഈ നക്ഷത്രത്തിനാവില്ല.

    സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!. ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. 'കാനിസ്സ് മേജ'ര്‍ അഥവാ 'വലിയനായ' എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്. ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളനക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പം തന്നെ.

    സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം. സമയവും മറ്റും കേരളത്തിനനുസരിച്ചാണ് ഇനി പറയുന്നത്. ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. പക്ഷേ ശുക്രന്‍, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ ചിലപ്പോള്‍ ആദ്യം കണ്ടേക്കാം. പക്ഷേ നക്ഷത്രങ്ങളില്‍ സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.

    ഇപ്പോഴത്തെ അവസ്ഥയില്‍ (2011 ജനുവരി 10 – ഫെബ്രുവരി 10) ഏതാണ്ട് എട്ട് – എട്ടരയോട് കൂടി ഏതാണ്ട് 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തേയും കാണാവുന്നതാണ്.

    കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. ജൂണ്‍ ജൂലായ് മാസങ്ങളില്‍ മാത്രമാണ് കാണാന്‍ ബുദ്ധിമുട്ടു നേരിടുക. കേരളത്തില്‍ സിറിയസ് ഉദിക്കുന്ന സമയവിവരപ്പട്ടിക നോക്കൂ.

    (സിറിയസ് നക്ഷത്രം കേരളത്തിലെ ഉദയാസ്തമയങ്ങള്‍ – സമയവിവരപ്പട്ടിക. എല്ലാ മാസവും 15 ആം തീയ്യതിയോടനുബന്ധിച്ച ദിവസങ്ങളിലെ സമയമാണിത്. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. )

    മാസം,
    ഉദയം, നന്നായി കാണുവാന്‍ കഴിയുന്ന സമയം, അസ്തമയം എന്നീ ക്രമത്തില്‍
    ജനുവരി - 6 PM, 8 PM മുതല്‍, 5 AM
    ഫെബ്രുവരി- 4 PM, 7PM മുതല്‍, 3 AM
    മാര്‍ച്ച് -2 PM, PM മുതല്‍, 1 AM
    ഏപ്രില്‍- 12 NOON, 7PM മുതല്‍, 11 PM
    മെയ്- 10 AM, 6PM മുതല്‍, 9 PM
    ജൂണ്‍- 8 AM, നല്ല സമയമില്ല, 7 PM
    ജൂലായ്- 6 AM, കാണാന്‍ കഴിയില്ല, 5 PM
    ആഗസ്റ്റ്- 4 AM, 5.30AM മുതല്‍, 3 PM
    സെപ്റ്റംബര്‍ - 2 AM, 4 AM മുതല്‍, 1 PM
    ഒക്ടോബര്‍, 12 MID NIGHT, 2 AMമുതല്‍, 11 AM
    നവംബര്‍- 10 PM, 12 AMമുതല്‍, 9 AM
    ഡിസംബര്‍- 8 PM, 10 PM മുതല്‍, 7 AM