- സൈദ്ധാന്തിക സംവാദങ്ങള്‍
പി രാജീവ്
സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് ഈ കോളത്തില്‍ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. കോളത്തിന്റെ പരിമിതിക്കകത്തുനിന്നുള്ള വിശകലനമാണെന്നും കൂടുതല്‍ ഗൗരവതരമായ വിമര്‍ശനാത്മക പരിശോധന കൃതി ആവശ്യപ്പെടുന്നുണ്ടെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ബന്ധമായും അഭിസംബോധന ചെയ്യണമെന്നു കരുതിയ ചില പ്രധാന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഗൗരവമായ വിമര്‍ശനത്തിനാണ് അതില്‍ ഊന്നല്‍ ഉണ്ടായതെന്നു ശരിയാണ്. അതുകൊണ്ടുതന്നെ പല സുഹൃത്തുക്കളും അതു സംബന്ധിച്ച് ചില കാര്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇത് മാര്‍ക്സിസ്റ്റ് വിരുദ്ധകൃതിയാണല്ലോ എന്നതാണ് ഒരു അഭിപ്രായം. വിശകലന വിധേയമാക്കപ്പെടുന്ന കൃതിയില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വിമര്‍ശിക്കപ്പെടേണ്ടതെന്നു കരുതുന്ന വ്യതിയാനങ്ങളോ തെറ്റാണെന്നു കരുതുന്ന നിഗമനങ്ങളോ ഉണ്ടെന്നതുകൊണ്ടു മാത്രം ആ കൃതി മാര്‍ക്സിസ്റ്റ് വിരുദ്ധമാകണമെന്നില്ല. ഉന്നയിച്ച പ്രശ്നത്തോടുള്ള സമീപനം മാത്രമാണത്.ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നതും സജീവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുമായ പ്രശ്നങ്ങളെ അവഗണിക്കുന്നതിലേക്ക് അത് വികസിക്കുന്നത് നന്നായിരിക്കുകയില്ല. പറവൂരില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എം എ ബേബിയാണ് പുസ്തകം പ്രകാശനംചെയ്തത്. പറവൂരിലെ ചെത്തുതൊഴിലാളി യൂണിയന് ഓഫീസിലെ സെക്രട്ടറിയായ ജോഷിച്ചേട്ടനാണ് സുനില്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ജോഷിച്ചേട്ടന് തന്നെയാണ് ബേബിയില്‍നിന്നും പുസ്തകം ഏറ്റുവാങ്ങിയതും.ഞങ്ങളുടെയെല്ലാം എസ്എഫ്ഐ പ്രവര്‍ത്തനകാലത്ത് പറവൂരിന്റെ കേന്ദ്രം ചെത്തുതൊഴിലാളി യൂണിയന് ഓഫീസായിരുന്നു. അന്നും ഇന്നും എസ്എഫ്ഐ പ്രവര്‍ത്തകരുമായി നല്ല ആത്മബന്ധം ജോഷി ച്ചേട്ടനുണ്ട്. പ്രൗഢഗംഭീരമായിരുന്നു ബേബിയുടെ പ്രസംഗം. പുസ്തകത്തെ ആഴത്തില്‍ വിലയിരുത്തുന്നതോടൊപ്പം തന്നെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും സമകാലിക പ്രയോഗത്തിലേക്കും വരെ അദ്ദേഹത്തിന്റെ പ്രസംഗം ചെന്നെത്തി. ഞാന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങള്‍ അദ്ദേഹവും ഒടുവില്‍ ഉന്നയിക്കുകയുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഞങ്ങള്‍ രണ്ടുപേരും ഉന്നയിച്ച ഒരു വിമര്‍ശനം സുനില്‍ മറുപടിപ്രസംഗത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. അത് സമകാലിക വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രം പാരിസ്ഥിതിക രാഷ്ട്രീയമാണെന്നതാണ്. ആ കേന്ദ്ര പ്രയോഗമാണ് ഞങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതില്‍ ഇടതുപക്ഷത്തിന് പോരായ്മകളുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ശരിയായി തന്നെ സുനില്‍ ഉന്നയിക്കുന്നുണ്ട്.എല്ലാ ചൂഷണങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ തന്നെ പ്രകൃതി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടായിരുന്നു ഒരു കാലത്ത് സ്വീകരിച്ചത്. മാര്‍ക്സും ഒരുപക്ഷേ കുറേക്കൂടി വിശദമായി ഏംഗല്‍സും ഈ പ്രശ്നത്തെ സമീപിക്കുന്നുണ്ടെങ്കിലും ഗൗരവമായ സൈദ്ധാന്തിക തുടര്‍ച്ചയും പ്രയോഗമണ്ഡലത്തിലേക്കുള്ള വികാസവും സംഭവിച്ചില്ലെന്നത് പ്രധാനപ്പെട്ട കുറവ് തന്നെയാണ്. ഭൂമിയും വെള്ളവും ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളെ തകര്‍ത്തുകളയുന്ന മാര്‍ക്സിയന്‍ നിരീക്ഷണവും പ്രസക്തം. കാലോചിതമാക്കിയ സിപിഐ എം പരിപാടി പാരിസ്ഥിതിക പ്രശ്നങ്ങളെ ശരിയായ രൂപത്തില്‍ വിലയിരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ആഗോളതാപന പ്രശ്നത്തില്‍ പ്രായോഗിക ഇടപെടലിലും ശരിയായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. ഇത്തരം പ്രശ്നങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശരിയായ ശ്രമം സുനിലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റെ തലം നിരന്തരം വികസിച്ചുവരുന്ന ഒന്നാണ്. അത് സിദ്ധാന്തത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. പ്രയോഗത്തിന്റെ പുതിയ അനുഭവപാഠങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കുന്നതില്‍ വലിയ പോരായ്മകളുള്ളതാണ് നമ്മുടെ നാട്. ഈ പോരായ്മ പരിഹരിക്കുന്നതിന് കൂട്ടായ ധൈഷണിക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്ത് നടക്കുന്ന പുതിയ ഇടപെടലുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അത് ഇന്ത്യന്‍ അനുഭവങ്ങളുമായി കണ്ണിചേര്‍ത്ത് അവതരിപ്പിക്കുന്നതിലും സുനില്‍ കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്. അതിലെ നിരീക്ഷണങ്ങളില്‍ ചിലതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത് ഗൗരവമായ സംവാദത്തിന്റെ വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്ത പ്രവര്‍ത്തനരീതികള്‍ വിവിധ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നതിന് പറ്റുന്ന ഏറ്റവും ശരിയായ ദര്‍ശനം മാര്‍ക്സിസം തന്നെയാണ്. ഈ പുതിയ പ്രശ്നങ്ങള്‍ പല പഴയകാല പ്രയോഗങ്ങളെ അപ്രസക്തമാക്കിയെന്നു വരാം. പുതിയ നിഗമനങ്ങളും പ്രയോഗരൂപങ്ങളും കണ്ടെത്തിയെന്നുവരാം. എല്ലാത്തിനുമുള്ള ഒറ്റമൂലി മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കൃതികളില്‍ അടങ്ങിയിട്ടുണ്ടെന്ന വാദം അസംബന്ധവുമാണ്. വര്‍ഗസമരത്തിന്റെ പ്രയോഗമണ്ഡലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യവുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗത്തിന് ഇനി പ്രസക്തിയില്ലെന്ന വാദം അടിസ്ഥാനപരമായി തെറ്റാണെന്ന നിലപാടാണ് നേരത്തെ ഞാന്‍ ഉന്നയിച്ചത്. അത് ഗൗരവമായ പ്രശ്നം തന്നെയാണ്. വര്‍ഗസമരത്തെ സംബന്ധിച്ച് കൂടുതലായി ഒന്നും പറയാന്‍ പാടില്ലേയെന്ന ചോദ്യം തെറ്റുതന്നെയാണ്.നാളിതുവരെയുള്ള ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നാണ് മാര്‍ക്സും ഏംഗല്‍സും പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ക്സിന്റെ മരണശേഷം ഏംഗല്‍സാണ് അടിക്കുറിപ്പില്‍ ലിഖിതചരിത്രം എന്നെഴുതിച്ചേര്‍ത്തത്. മോര്‍ഗന്റെ വായനയില്‍നിന്നും തങ്ങള്‍ നേരത്തെ കണ്ടെത്തിയ നിഗമനങ്ങള്‍ അദ്ദേഹം ആമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗം തന്നെ കേന്ദ്രസ്ഥാനത്ത് വരുന്നെന്ന പ്രശ്നം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, തൊഴിലാളി വര്‍ഗത്തില്‍ വരുന്ന മാറ്റംപോലും സൂചിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് തെറ്റായിരിക്കും. എന്നു മാത്രമല്ല തൊഴിലാളി വര്‍ഗത്തിന്റെ സഖ്യശക്തികള്‍ എക്കാലത്തും എല്ലായിടത്തും ഒന്നു തന്നെയായിരിക്കണമെന്നില്ല. സാമൂഹ്യപ്രശ്നങ്ങളും വര്‍ഗപ്രശ്നങ്ങള്‍ക്കൊപ്പം ഏറ്റെടുക്കേണ്ടതാണെന്ന സിപിഐ എമ്മിന്റെ വിലയിരുത്തല്‍ ഒരു സ്വയം വിമര്‍ശനം കൂടിയാണ്. ഈ സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പുതിയ സംഘടനാരൂപങ്ങളെ വരെ ആവിഷ്കരിച്ചെന്നുവരാം.എന്നാല്‍, അതെല്ലാം തൊഴിലാളി വര്‍ഗ നേതൃത്വത്തിനു കീഴില്‍ തന്നെയാണ്. ഇത്തരം ഇഴുകിച്ചേരലുകളിലും പുതിയ സാമൂഹ്യവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലലിലും നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പ്രധാനം തന്നെയാണ്. ഈ ദൗര്‍ബല്യം പരിഹരിക്കുന്നതിന് സൈദ്ധാന്തിക ഇടപെടലുകളും ആവശ്യമാണ്. സിപിഐ എം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് തൊഴിലാളി വര്‍ഗത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുതന്നെയാണ്. കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച ഈ നീരിക്ഷണമില്ലായിരുന്നെങ്കില്‍ കുറേക്കൂടി ആഴത്തിലുള്ള സംവാദസാധ്യത ശക്തിപ്പെടുമായിരുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളുടെ വയറിളക്കംകൊണ്ട് അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന പുകപടല രീതിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സുനിലിന്റെ രചനാരീതിയെന്നത് പറയാതെ വയ്യ. ഗൗരവമായ വിമര്‍ശനം ഉന്നയിച്ചത് ആഴത്തിലുള്ള സംവാദത്തിനും നിര്‍ബന്ധമായ വായനയ്ക്കും സഹായകരമാകുന്നതിനു കൂടിയാണ്.
എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങങ്ങൾ എഴുതിക്കുട്ടാനും, പങ്കുവെക്കാനും ഉള്ള ഒരു ഇടം...അതാണ് ഈ എഴുത്തുകൂട്ടം.താൽപ്പര്യമുള്ളവർക്ക് ഇവിടെ വരാം...വായിക്കാം..അഭിപ്രായം പറയാം..പറയാതിരിക്കാം..അത് നിങ്ങളുടെ ഇഷ്ടം....പക്ഷെ,ഞാൻ എഴുതിക്കൊണ്ടേയിരിക്കും...എന്റെ എഴുത്തുകൂട്ടത്തിൽ!
വ്യാഴാഴ്ച, നവംബർ 28, 2013
സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് .....
ശനിയാഴ്ച, നവംബർ 23, 2013
ആറന്മുള വിമാനത്താവളം അനിവാര്യമോ?
(ആറന്മുള വിമാനത്താവളത്തെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2012 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ച ലഘുലേഖ യിൽ നിന്ന്...)
ആറൻമുള വിമാനത്താവളം പത്രമാധ്യമങ്ങളിൽ ഒരു വിവാദ വിഷയമായി
പ്രത്യക്ഷപ്പെടുന്നത് കാണാം. എന്താണ് യഥാർത്ഥത്തിൽ ഈ പദ്ധതി ?
ഈ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് തൃശ്ശൂരിലുള്ള സലിം അലി ഫൗണ്ടേഷൻ ഒരു പ്രാഥമിക പഠനം നടത്തിയിട്ടുണ്ട്. ഫൗണ്ടേഷന് വേണ്ടി ഡോ.വി.എസ്.വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ്ധസംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. (The proposed Aranmula Green field Airport Ltd- Potential ecological, social and economic impacts - a Preliminary appraisal) ഈ പഠനം താഴെപ്പറയുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജൂൺ മാസത്തിൽ കേരളത്തിൽ ഇടവപ്പാതി ആരംഭിക്കുമ്പോൾ പമ്പാനദിയിൽ വെള്ളം നിറയാൻ തുടങ്ങും. വലിയ തോതിൽ മത്സ്യങ്ങൾ നദിയിലൂടെ മുകളിലേയ്ക്ക് (കിഴക്കോട്ട്) നീന്തിയെത്തും. ഇവ വിവിധ തണ്ണീർത്തടങ്ങളിലേക്കും ചതുപ്പുനിലങ്ങളിലേക്കും കയറിവരും. ഈ പ്രവർത്തനം ആറന്മുള പുഞ്ചയ്ക്കും ബാധകമാണ്. അങ്ങനെ ഈ തണ്ണീർത്തടത്തിൽ പുറമെ നിന്ന് ധാരാളം മത്സ്യങ്ങൾ എത്തും. അവിടെ വച്ച് അവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. നദിയിലെപ്പോലെയുള്ള മറ്റ് ഇടപെടലുകൾ ഈ ഘട്ടത്തിൽ പുഞ്ചയിൽ ഉണ്ടായിരിക്കുകയില്ലല്ലോ ? സെപ്റ്റമ്പർ മാസത്തിൽ കൃഷിക്ക് ഒരുക്കങ്ങൾ തുടങ്ങുമ്പോൾ പമ്പാനദിയിലെ ജലനിരപ്പ് താഴും. അപ്പോൾ ഈ മത്സ്യങ്ങൾ നദിയിലേയ്ക്ക് തിരികെപ്പോകും അതായത് വിവിധയിനം മത്സ്യങ്ങളുടെ സ്വാഭാവീക നഴ്സറിയോ ഹാച്ചറിയോ ആണ് ഇത്തരം തണ്ണീർത്തടങ്ങൾ.
അതൊരു വലിയ കാര്യമാണോ ? ഈ മേഖലയിൽ അത്രയധികം മത്സ്യങ്ങൾ ഉണ്ടോ?
കാലാവസ്ഥനിയന്ത്രണം, മണ്ണൊലിപ്പ് തടയൽ, അംഗാര ശേഖരം, മാലിന്യ സംസ്കരണം, പോഷക ചംക്രമണം, അസംസ്കൃത പദാർത്ഥങ്ങളുടെ ഉല്പാദനം, ഭക്ഷ്യോല്പാദനം, തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളാണ് തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പാരിസ്ഥിതിക ശാസ്ത്രജ്ഞരും വിദഗ്ധരും ഇത്തരം സേവനങ്ങൾക്ക് രൂപയിൽ മതിപ്പ് വില കണക്കാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ തണ്ണീർത്തടങ്ങൾ കുറെക്കൂടി സങ്കീർണ്ണവും കൂടുതൽ സേവനങ്ങൾ നല്കുന്നവയുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആറന്മുളപുഞ്ച നല്കുന്ന പാരിസ്ഥിതിക സേവനങ്ങൾ പൂർണ്ണമായി മനുഷ്യനിർമ്മിതമായ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് നല്‍കുക സാധ്യമല്ല.
ഇതിന് കുറച്ച്കൂടി മൂർത്തമായ ഒരു ഉദാഹരണം പറയാമോ?
വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയുടെ കാര്യംകൂടി ഇവിടെ പറയാതിരിക്കാനാവില്ല. അത് വലിയ തോടിന് കുറുകെ നാല്കാലിക്കലിൽ ഒരു പുതിയ പാലം നിർമ്മിക്കുന്നതാണ്. വിമാനത്താവളത്തിന് വേണ്ടിയാണ് ഈ പുതിയ നിർമ്മിതിയും. ഇത് ഈ ഭാഗത്ത് നദിയുടെ വീതി കുറയാനും ഒഴുകി വരുന്ന വെള്ളം പാലത്തിന്റെ മറുഭാഗത്തേയ്ക്ക് ഒഴുകിപ്പോകാതെ കെട്ടി നിൽക്കാനും കാരണമാകും. ഒരു തരത്തിലുള്ള കുപ്പിക്കഴുത്ത് പ്രതിഭാസമാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്. ഇത് പമ്പാനദിക്കും നെൽപ്പാടങ്ങൾക്കും ഇടയിൽ വെള്ളക്കെട്ടിന് കാരണമാകും. ആകെ ക്കൂടി നോക്കിയാൽ വലിയതോട്ടിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ട് മറ്റ് പ്രദേശങ്ങളിലേക്ക് കവിഞ്ഞൊഴുകാൻ കാരണമാകുകയും മൊത്തം നെൽവയലിൽ കൃഷി സാധ്യമല്ലാതാകുകയും ചെയ്യും. 1999 മുതൽ പലതലങ്ങളിൽ നടന്നിട്ടുള്ള നെൽപ്പാടനാശം ഇപ്പോൾതന്നെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഒരു വിമാനത്താവളം നിർമ്മിച്ചു എന്ന് കരുതി ഇത്ര രൂക്ഷമായ അപകടങ്ങൾ ഉണ്ടാകുമോ?
അതെങ്ങനെ സംഭവിക്കും?
വിമാനത്താവളം നിർമ്മാണത്തിന് വലിയ അളവിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമോ?
ഇത് മാത്രമല്ല. പരിസരാഘാത പത്രിക പൂർണ്ണമായി നിശ്ശബ്ദത പാലിക്കുന്ന ഒരു നിർമ്മിതികൂടി പദ്ധതിരേഖയിലുണ്ട്. അത് വിമാനത്താവളത്തിന്റെ സമീപസ്ഥ റോഡാണ്. പരുമുട്ടുംപടി മുതൽ ഐക്കര ജംഗ്ഷൻ വരെയും ഐക്കര മുതൽ വിമാനത്താവളംവരെയും നിർമ്മിക്കുന്ന ഈ റോഡിന് 23 മീറ്റർ വീതി വേണം. 4 വരിപ്പാതയാണ് വേണ്ടത്. 23 മീറ്ററിൽ നില്‍ക്കുമോ എന്നുറപ്പൊന്നും ഇല്ല. 4വരിയിൽ ദേശീയ പാത നിർമ്മിക്കാൻ 60 മീറ്റർ സ്ഥലം വേണം എന്നാണ് ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ കണക്ക്. അത് പാതയോരങ്ങളിൽ മറ്റ് നിർമ്മിതികൾ കൂടി നടത്താൻ വേണ്ടിയാണ്. അത്തരം കാര്യങ്ങളൊക്കെ മറ്റു രൂപത്തിലെങ്കിലും ഇവിടെയും വന്നുകൂട എന്ന് തീർച്ചയൊന്നുമില്ല.
ഇനി, 23 മീറ്ററിൽ 4 വരിപ്പാതയെന്ന് കരുതുക. നിശ്ചയമായും നിലവിലുള്ള റോഡ് വീതി കൂട്ടേണ്ടി വരും. റോഡിന്റെ രണ്ട് വശത്തേയ്ക്കും 4 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. റോഡിന്റെ ഇരുവശവും ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റുകയും വേണം. ഈ പ്രദേശത്ത് വീടുകളും കടകളുമായി എൺപത്തിയഞ്ച് കെട്ടിടങ്ങൾ ഉണ്ടെന്നാണ് ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകർ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടത്. റോഡിന്റെ വീതി 23 മീറ്ററിൽ കൂടാതെയിരിക്കുകയും റോഡ് പരമൂട്ടും പടി വരെ മാത്രമായിരിക്കുകയും ചെയ്താലാണ് ഈ കണക്ക് ശരിയാവുക. മുമ്പ് പറഞ്ഞപോലെ ഇത് ഏറ്റവും കുറഞ്ഞ ആഘാതമാണ്. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. പരമൂട്ടുംപടി മുതൽ വിമാനത്താവളം വരെ റോഡിന്റെ ഇരുവശവും താമസിക്കുന്നവർ എന്തായാലും കുടിയൊഴിഞ്ഞേ തീരൂ.
ഏത് പദ്ധതിയും നടപ്പിലാക്കുന്നതിന് മുമ്പ് തീർച്ചയായും പരിസരാഘാത പത്രിക തയ്യാറാക്കണമല്ലോ? ഇപ്പോൾ തന്നെ പലവട്ടം പരിസരാഘാത പത്രികയെക്കുറിച്ച് പരാമർശിച്ചും കഴിഞ്ഞു. അതിൽ അത്യാവശ്യം വേണ്ട പല വിവരങ്ങളും ഇല്ല എന്നും പറയുകയുണ്ടായി വമാനത്താവള പദ്ധതിക്ക് വേണ്ടി പരിസരാഘാത പത്രിക തയ്യാറാക്കിയത് ആരാണ്? അത് ഔദ്യോഗികമായ സർക്കാരിന്റെ നിലപാട് ആണോ? അത് ശാസ്ത്രീയമല്ലേ?
പ്രദേശത്തെ മത്സ്യങ്ങൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയെക്കുറിച്ച് പഠിച്ചുവെന്ന് പത്രിക അവകാശപ്പെടുന്നുണ്ടങ്കിലും ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കൊടുത്തിട്ടില്ല. സൂക്ഷ്മജീവികൾ അടക്കം പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥക്ക് കോട്ടം തട്ടുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ പദ്ധതി പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാൻ ബാദ്ധ്യതയുള്ള പരിസരാഘാതപത്രികയിൽ ഇവ സംബന്ധിച്ച ഗൗരവമായ പഠനങ്ങൾ നടത്തിയതായി കാണുന്നില്ല. നടത്തിയ പഠനങ്ങളുടെ രീതി സമ്പ്രദായങ്ങളും മറ്റും എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന തരത്തിൽ വിശദമാക്കിയിട്ടുമില്ല.
താഴെപ്പറയുന്ന കാര്യങ്ങൾ പരിസരാഘാത പത്രികയിൽ പറയുന്നില്ല. അത് ഗൗരവതരമായ ഒഴിവാക്കലുകളാണ്.
1. പദ്ധതി പ്രദേശത്ത് 400 ഏക്കർ നെൽപാടമാണ്.
2. പദ്ധതി പ്രദേശം 10-12 അടിയെങ്കിലും മണ്ണിട്ട് ഉയർത്തണം
3. ഇതിനാവശ്യമായി വരുന്ന മണ്ണ് എത്രയെന്ന് കണക്കാക്കിയിട്ടില്ല.
യഥാർത്ഥത്തിൽ ഗുരുതരമായ പാരിസ്ഥിതികാഘാതം വരുത്തുന്ന ഈ ഘടകങ്ങൾ പത്രിക ബോധപൂർവ്വം മറച്ചുവച്ചതായി കണക്കാക്കണം. അവ്യക്തവും അപൂർണ്ണവുമായ ഒരു പരിസരാഘാത പത്രികയുടെ സഹായത്തോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകർക്കുകയും ജനങ്ങൾക്ക് ജീവിതദുരന്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ഒരു പദ്ധതി നടപ്പിലാക്കുകയാണ് അധികാരികളുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആറന്മുളയിൽ ഒരു വിമാനത്താവളം ആവശ്യമില്ല എന്ന വാദം ഉണ്ടോ?
ഇതോടൊപ്പമാണ് നിയമപരമായി ലഭിക്കേണ്ട അനുമതികൾ നേടാതെയും നിയമം ലംഘിച്ചും നിലവിലുള്ള നിയമത്തിൽ ഇളവുകൾ നേടിയും വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം. ഇവയെല്ലാം എതിർക്കപ്പെടേണ്ടതാണ്.
എന്തൊക്കെയാണ് ഇവിടെ ലംഘിക്കപ്പെടുന്ന നിയമങ്ങൾ?
12.4.2010 ൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഖ്യമന്ത്രിക്ക് ഒരു കത്ത് നൽകി. ഇതിൽ 4 ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അവ താഴെപ്പറയുന്നു.
1. വിമാനത്താവള പദ്ധതിക്കാവശ്യമായ നിരാക്ഷേപപത്രം നൽകുക.
2. അധിക ഭൂമി കൈവശം വയ്ക്കുന്നത് സംബന്ധിച്ച സീലിംഗ് നിയമത്തിൽ നിന്ന് (Land Reforms Act 1963) കമ്പനിയെ ഒഴിവാക്കുക.
3. 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ (Kerala Paddy and Wet Land conservation act)നിന്ന് ഇളവ് നൽകുക.
4. ഭൂമി ഏറ്റെടുക്കൽ നിയമത്തിൻ കീഴിൽ 150 ഏക്കർ സ്ഥലം എടുത്ത് നൽകുക.
ഈ ആവശ്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന നിയമത്തിന് വിരുദ്ധമാണ് വിമാനത്താവള പദ്ധതി. അതിൽ നിന്ന് കമ്പനിക്ക് പ്രത്യേക പരിരക്ഷ നൽകണമെന്നമെന്നായിരുന്നു ആവശ്യം. മുൻ ഇടത്മുന്നണി സർക്കാരിന്റെ കാലത്താണ് ഈ കത്ത് നൽകുന്നത്. ഇത് സംബന്ധിച്ച സർക്കാരിന്റെ തീരുമാനം 8.9.2010 ലാണ് പുറത്ത് വരുന്നത്. ഈ തീയതിയിൽ വ്യവസായ വകുപ്പിന്റെ സെക്രട്ടറി ടി. ബാലകൃഷ്ണൻ ഒപ്പിട്ട് പുറത്ത് വന്ന ഉത്തരവിൽ ഇതിന് വ്യക്തമായ മറുപടിയുണ്ട്. അതിങ്ങനെയായിരുന്നു.
``പ്രസ്തുത പ്രോജക്ട് പ്രൊപ്പോസൽ സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗ്രീൻഫീൽഡ് എയർപോർട്ടിന് നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് വിധേയമായി മാത്രം സ്വന്തം നിലയിൽ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയിൽ തത്വത്തിൽ അംഗീകാരം നൽകുന്നു.
സർക്കാരിന്റെ മറുപടി വ്യക്തം. ഒരു നിയമത്തിലും ഇളവ് കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നിട്ടും നിയമവിരുദ്ധമായി നിലംനികത്തൽ നടന്നു അല്ലേ?
ഇത് മാത്രമല്ല ഇതിന് മുമ്പ്തന്നെ തങ്ങൾ വാങ്ങിയ സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എബ്രഹം കലമണ്ണിൽ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി വിധി 2005 ഫെബ്രൂവരി 24 നാണ് ഉണ്ടായത്. ജസ്റ്റീസ് ജെ.ബി കോശിയും ജസ്റ്റീസ് വി. രാംകുമാറും ചേർന്ന് പുറപ്പെടുവിച്ച ഈ വിധിയിൽ രണ്ട് കാര്യങ്ങൾ പറഞ്ഞു.
പരാതിക്കാർ വാങ്ങിയിട്ടുള്ള ഭൂമിയിൽ, റബ്ബർ തോട്ടത്തിലും കരഭൂമിയിലും ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അവർക്ക് അനുവാദമുണ്ട്. പദ്ധതിക്കാവശ്യമായ സർവ്വ പ്രവർത്തനങ്ങളും ആകാം. ഇതിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകണം.
നെൽവയലിൽ ഏതെങ്കിലും നിർമ്മാണ പ്രവർത്തനമോ വികസനപ്രവർത്തനമോ നടത്തുന്നത് നിയമപരമായ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ആകാവൂ.
ഇങ്ങനെ പലതലങ്ങളിൽ നടന്ന പരിശോധനകളിലും നിയമവിരുദ്ധമെന്ന് തീർച്ചയായ ഒന്നിന് അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കമ്പനി അധികൃതർ മുഖ്യമന്ത്രിയെ സമീപിച്ചത്. മന്ത്രിസഭയാകട്ടെ യാതൊരു ഇളവും പാടില്ലെന്നും നിയമപരമായി കാര്യങ്ങൾ നടക്കണമെന്നും മറുപടി നൽകി. പൊതുതാൽപര്യം മുൻനിറുത്തി നിയമത്തിൽ ഇളവ് വേണം എന്നാണല്ലോ കമ്പനി ആവശ്യപ്പെടുന്നത്?
ഇതാണ് പ്രധാനം. എത്ര ഏക്കറാണ് വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനേക്കാൾ പ്രധാനം നിയമത്തിൽ നിന്ന് ഇളവു നേടാനുള്ള കുറുക്കുവഴിയാണിത് എന്നതാണ്. വ്യവസായമേഖലാപ്രഖ്യാപനം ഭാഗികമായി പിൻവലിച്ചാലും കമ്പനിക്കും സർക്കാരിനും വേണമെങ്കിൽ ഭാവിയിൽ അത് കൊണ്ടുവരാവുന്നതേയുള്ളു.
ഈ സാഹചര്യത്തിൽ എന്താണ് പരിഷത്തിന്റെ നിർദ്ദേശങ്ങൾ?
2. നിലവിലുള്ള വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് വിലയിരുത്തൽ നടത്തണം. വിമാന സർവ്വീസുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണം ഇവയൊക്കെ പരിശോധിച്ച് നിലവിലുള്ള വിമാനത്താവളത്തിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യണം.
3. ഒരു സാഹചര്യത്തിലും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഒരു ഇളവും കൊടുക്കാൻ പാടില്ല. കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിനായി 400 ഏക്കർ നെൽപാടം നികത്തുന്നതിനുള്ള അനുമതി നൽകരുത്.
4. ആറന്മുളയിൽ കുറെക്കാലമായി കൃഷി നടക്കാത്ത നെൽവയൽ അടിയന്തിരമായി കൃഷിയോഗ്യമാക്കണം
5. വലിയതോടിനുണ്ടായ പാരിസ്ഥിതിക ആഘാതം പരിഹരിക്കണം. തോടിന്റെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കണം.
6. മൗണ്ട് സിയോൺ ട്രസ്റ്റ് വാങ്ങിയിട്ടുള്ള നെൽവയലിൽ കൃഷിയിറക്കാൻ അവരോട് ആവശ്യപ്പെടണം.
ആറൻമുള വിമാനത്താവളം പത്രമാധ്യമങ്ങളിൽ ഒരു വിവാദ വിഷയമായി
പ്രത്യക്ഷപ്പെടുന്നത് കാണാം. എന്താണ് യഥാർത്ഥത്തിൽ ഈ പദ്ധതി ?
- കെ.ജി.എസ് ആറൻമുള എയർപോർട്ട് ലിമിറ്റഡ് എന്ന പേരിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനമാണ് ആറൻമുള വിമാനത്താവളം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ, കോഴഞ്ചേരി താലൂക്കിൽ, ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലായി പദ്ധതി പ്രദേശം വ്യാപിച്ച് കിടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പരിസര ആഘാതപത്രിക (Environment impact assesment) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് 500 ഏക്കർ ഭൂമിയാണ് വിമാനത്താവളം നിർമ്മിക്കാൻ വേണ്ടത്. എന്നാൽ പദ്ധതി നടത്തിപ്പുകാരുടെ വെബ്സൈറ്റിൽ (www.kgsaranmula.com) അത് 700 ഏക്കർ എന്നാണ് കാണിച്ചിട്ടുള്ളത്. 2000 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുക. റിലയൻസ് ഗ്രൂപ്പിന് ഇതിൽ 15% പങ്കാളിത്തമുണ്ടായിരിക്കും.
- ഈ ചോദ്യത്തിന് കെ.ജി.എസ് കമ്പനിക്ക് കൃത്യമായ ഉത്തരം ഉണ്ട്. ഒന്നാമതായി ആറൻമുള വിമാനത്താവളം തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ ഏതാണ്ട് മധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനങ്ങളുടെ വ്യോമഗതാഗത ആവശ്യത്തിന് ആറൻമുള വിമാനത്താവളം അനുയോജ്യമായിരിക്കുമെന്ന് അവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ 21% വും ആഭ്യന്തര സഞ്ചാരികളിൽ 14% വും ഈ ജില്ലകളിലേയ്ക്കാണ് വരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിൽ എത്തുന്ന ഭക്തന്മാർക്കും ഇത് സഹായകമാകും. മധ്യതിരുവിതാംകൂർ മേഖലയിൽ നിന്ന് ധാരാളം പ്രവാസി മലയാളികളുണ്ട്. ഇവർക്കെല്ലാം വിമാനത്താവളം കൊണ്ട് ഗുണമുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. തീർന്നില്ല, ക്രൈസ്തവരുടെ ഒരു പ്രമുഖ പ്രവർത്തനമാണ് പത്തനംതിട്ട ജില്ലയിലെ മാരാമൺ കൺവൻഷൻ. ഇവിടെയും അന്യസംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർ വരുമെന്നും അവർക്കും ഇത് ഗുണം ചെയ്യുമെന്നും കമ്പനി അവരുടെ വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ പദ്ധതി 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും തൊഴിൽ നല്‍കുമെന്നും അവർ പറയുന്നു.
- തീർച്ചയൊന്നുമില്ല. ശബരിമലയിലും മാരാമൺ കൺവൻഷനിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർ എത്രയാണെന്നോ, അവരിൽ എത്ര പേർ വിമാനത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവരാണെന്നോ അറിയാൻ കഴിയുന്ന ഔദ്യോഗിക പഠനങ്ങൾ ലഭ്യമല്ല. എന്നാലും ഒരു വിമാനത്താവളം വരുമ്പോൾ കുറച്ച് പേർ എന്തായാലും വിമാനത്തിൽ വരാതിരിക്കില്ല. അതേ സമയം പദ്ധതി 6000 പേർക്ക് പരോക്ഷമായി തൊഴിൽ നല്‍കുമെന്ന് പറയുന്നതിന്റെ വിശദാംശങ്ങൾ കമ്പനി തന്നെയാണ്് വെളിപ്പെടുത്തേണ്ടത്. കേരളത്തിൽ അടുത്തകാലത്തായി നടക്കുന്ന വലിയ നിർമ്മാണ പദ്ധതികളൊക്കെ പരോക്ഷ തൊഴിൽ ലഭ്യതയുടെ കണക്ക് പെരുപ്പിച്ച് കാണിക്കുന്നതായിട്ടാണ് അനുഭവം. പലപ്പോഴും അത് യാഥാർത്ഥ്യമാകാറില്ല.
- A - 320 എയർബസ്, ബോയിംഗ് 747 എന്നിവയടക്കം ഇറങ്ങാൻ കഴിയുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ആറൻമുളയിൽ വരാൻ പോകുന്നത്. ലോകത്തിൽ തന്നെ ഏറ്റവും വലിയ വ്യോമഗതാഗത കമ്പനികളിലൊന്നായ എമിറേറ്റ്സ് ഗ്രൂപ്പ് ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 3100 x 45 മീറ്റർ അളവുള്ള ഒരു റൺവേ ഇതിനുണ്ടായിരിക്കും. 1000 യാത്രക്കാർക്ക് ഒരേ സമയം ഇവിടെ എത്താൻ കഴിയും. വിമാനത്താവളം പൂർണ്ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും.
- വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. രാഷ്ട്രീയപാർട്ടികളോ ബഹുജന പ്രസ്ഥാനങ്ങളോ ആറൻമുളയിൽ ഒരു വിമാനത്താവളം വേണം എന്ന ആവശ്യം ഉന്നയിക്കുകയോ അതിനു വേണ്ടി സമര പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്തതായി അറിവില്ല. ഔദ്യോഗികമായും അല്ലാതെയും നടന്ന വിവിധ വികസന സെമിനാറുകളിലോ സിമ്പോസിയങ്ങളിലോ, വികസനാസൂത്രണം സംബന്ധിച്ച വിവിധ ചർച്ചകളിലോ ഇത്തരം ഒരാവശ്യം ഉയർന്ന് വന്നിട്ടില്ല. മൗണ്ട് സിയോൺ എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഇത്തരമൊരാശയം ആദ്യമായി മുന്നോട്ട്വയ്ക്കുന്നത്. എബ്രഹാം കലമണ്ണിൽ എന്നൊരു പ്രവാസി മലയാളിയായിരുന്നു അതിന്റെ ചെയർമാൻ. നിർദ്ദിഷ്ട പ്രദേശത്ത് ഒരു എഞ്ചിനിയറിംഗ് കോളേജും അവിടെ എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ് കോഴ്സും എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അതിന് വേണ്ടി അദ്ദേഹം പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടി. വിദ്യാഭ്യാസ ആവശ്യമായതിനാൽ സ്ഥലവാസികൾ എതിർപ്പുകളോ കാര്യമായ വിലപേശലോ ഇല്ലാതെ ചുരുങ്ങിയ വിലയ്ക്ക് ഭൂമി വിൽക്കാൻ തയ്യാറായി. നാട്ടുകാർ പറയുന്നതനുസരിച്ച് സെന്റിന് 300 - 400 രൂപയ്ക്ക് വരെ ഭൂമി നല്‍കിയവരുണ്ട്. 350 ഏക്കർ ഭൂമിയാണ് ഇങ്ങനെ വാങ്ങിയത്. എന്നാൽ മൗണ്ട് സിയോൺ എഡ്യൂക്കേഷണൽ ട്രസ്റ്റ് യാതൊരു വിദ്യാഭ്യാസ പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല. ഭൂമി മൊത്തത്തിൽ അവർ കെ.ജി.എസ് ഗ്രൂപ്പിന് കൈമാറുകയാണ് ഉണ്ടായത്.
- കൃത്യമായി പറയാനാവില്ല. ലഭ്യമായ വിവരങ്ങൾ വച്ച് നോക്കിയാൽ ഇതൊരു റിയൽ എസ്റ്റേറ്റ് ഇടപാടാനാകാനാണ് സാദ്ധ്യത. എഞ്ചിനിയറിംഗ് കോളേജും എയ്റോനോട്ടിക്കൽ കോളേജും മറ്റും അതിനുള്ള മറ മാത്രമായിരുന്നിരിക്കാം. വേറെയും ചില കാരണങ്ങൾ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. വാങ്ങിയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പാരിസ്ഥിതികവും നിയമപരവുമായ തടസ്സങ്ങൾ ഉണ്ടായിരുന്നു. അവ വഴിയേ വിശദീകരിക്കാം. എന്തായാലും ഇതോട് കൂടി ഈ മേഖലയിലെ ഭൂമി വില 70-80 ഇരട്ടി വരെ കൂടിയതായി കാണുന്നു. അതായത് റിയൽ എസ്റ്റേറ്റ്. മെയ്യനങ്ങാതെ കോടികൾ തട്ടിയെടുക്കാനുള്ള ഒരു സുവർണ്ണാവസരമായി ഇത് മാറി.
- മുഖ്യകാരണം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സവിശേഷത തന്നെയായിരുന്നു. 500 - 700 ഏക്കർ ഭൂമി പദ്ധതിക്കായി നേരിട്ട് വേണം എന്ന കാര്യത്തിൽ തർക്കമില്ല. ഇതിൽ 400 ഏക്കർ നെൽപ്പാടമാണ്. ആറൻമുള പുഞ്ച എന്ന് വിളിക്കുന്ന ഭാഗം. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ, ഇലന്തൂർ, മെഴുവേലി എന്നീ വില്ലേജുകളിലായി പുഞ്ച വ്യാപിച്ച് കിടക്കുന്നു. പദ്ധതി പ്രദേശത്ത് ഉണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങളും തന്മൂലം സംഭവിക്കുന്ന മാറ്റങ്ങളും ഈ മേഖലയെ ആകമാനം പാരിസ്ഥിതികമായി ബാധിക്കാനിടയുണ്ട്.
- തീർച്ചയായും പോര. ഈ ഭൂമിയിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ വേണ്ടി നമുക്കവയെ മൂന്നായി തിരിച്ച് വിശദമായി പരിശോധിക്കാം. ആദ്യമായി നമുക്ക് പദ്ധതികൊണ്ട് ആഘാതം ഉണ്ടാകുന്ന സ്ഥലവിസ്തീർണ്ണം കൃത്യമായി എത്രയെന്ന് മനസ്സിലാക്കണം.
ഈ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് തൃശ്ശൂരിലുള്ള സലിം അലി ഫൗണ്ടേഷൻ ഒരു പ്രാഥമിക പഠനം നടത്തിയിട്ടുണ്ട്. ഫൗണ്ടേഷന് വേണ്ടി ഡോ.വി.എസ്.വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ്ധസംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. (The proposed Aranmula Green field Airport Ltd- Potential ecological, social and economic impacts - a Preliminary appraisal) ഈ പഠനം താഴെപ്പറയുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജൂൺ മാസത്തിൽ കേരളത്തിൽ ഇടവപ്പാതി ആരംഭിക്കുമ്പോൾ പമ്പാനദിയിൽ വെള്ളം നിറയാൻ തുടങ്ങും. വലിയ തോതിൽ മത്സ്യങ്ങൾ നദിയിലൂടെ മുകളിലേയ്ക്ക് (കിഴക്കോട്ട്) നീന്തിയെത്തും. ഇവ വിവിധ തണ്ണീർത്തടങ്ങളിലേക്കും ചതുപ്പുനിലങ്ങളിലേക്കും കയറിവരും. ഈ പ്രവർത്തനം ആറന്മുള പുഞ്ചയ്ക്കും ബാധകമാണ്. അങ്ങനെ ഈ തണ്ണീർത്തടത്തിൽ പുറമെ നിന്ന് ധാരാളം മത്സ്യങ്ങൾ എത്തും. അവിടെ വച്ച് അവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. നദിയിലെപ്പോലെയുള്ള മറ്റ് ഇടപെടലുകൾ ഈ ഘട്ടത്തിൽ പുഞ്ചയിൽ ഉണ്ടായിരിക്കുകയില്ലല്ലോ ? സെപ്റ്റമ്പർ മാസത്തിൽ കൃഷിക്ക് ഒരുക്കങ്ങൾ തുടങ്ങുമ്പോൾ പമ്പാനദിയിലെ ജലനിരപ്പ് താഴും. അപ്പോൾ ഈ മത്സ്യങ്ങൾ നദിയിലേയ്ക്ക് തിരികെപ്പോകും അതായത് വിവിധയിനം മത്സ്യങ്ങളുടെ സ്വാഭാവീക നഴ്സറിയോ ഹാച്ചറിയോ ആണ് ഇത്തരം തണ്ണീർത്തടങ്ങൾ.
അതൊരു വലിയ കാര്യമാണോ ? ഈ മേഖലയിൽ അത്രയധികം മത്സ്യങ്ങൾ ഉണ്ടോ?
- തീർച്ചയായും. ഡോ.വി.എസ്.വിജയന്റെ പഠനത്തിൽ കണ്ടത് അറുപത് ഇനം മത്സ്യങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണ്. ഇവയിൽ 25 ഇനങ്ങൾ പശ്ചിമഘട്ടത്തിന്റെ തനത് മത്സ്യങ്ങളാണ്.4 ഇനങ്ങൾ ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചർ (IUW) ഈ മേഖലയിൽ മാത്രം കാണപ്പെടുന്നവയായി പട്ടികപ്പെടുത്തിയിട്ടുള്ളതാണ്.
- ഇതൊരു പഴയ ചോദ്യമാണ്. സൈലന്റ്വാലി സമരകാലം മുതൽ പരിഷത്ത് നേരിട്ട ഒരു ചോദ്യം. വികസനം വേണോ പരിസ്ഥിതി വേണോ എന്നായിരുന്നു അന്ന് ഉയർന്ന ചോദ്യം. അതിന്റെ ഇന്നത്തെ ആവർത്തനമാണിത്. ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ഉണ്ട്. ഒന്നാമത്തെ ഉത്തരം ഔഷധ സസ്യങ്ങൾ അടക്കം വിവിധ ഇനം സസ്യങ്ങളും ഭക്ഷ്യയോഗ്യമായവ അടക്കം വിവിധ ഇനം മത്സ്യങ്ങളുമാണ് ഇവിടെ നഷ്ടമാകുന്നത് എന്നതാണ്. രണ്ടാമത്തേത് നേരിട്ട് വിലകല്പിക്കാനാവാത്ത സേവനങ്ങൾ പ്രകൃതി മനുഷ്യന്ന് നൽകുന്നുണ്ട് എന്നതാണ്. ഈ സേവനങ്ങളുടെ തകർച്ചയും ആത്യന്തികമായി മനുഷ്യനെത്തന്നെയാണ് ബാധിക്കുന്നത്. അതിന്റെ വിശദമായ കണക്കുകൾ പറയുന്നതിന് മുമ്പ് സാമ്പത്തികമായുണ്ടാകുന്ന മറ്റൊരു നഷ്ടം പറയാം. അത് നെൽപാടത്തിന്റെ നാശം മൂലം നെല്ലുൽ ല്പാദനത്തിൽ വരുന്ന കുറവാണ്. വിമാനത്താവളം വരുന്നത് മൂലം 400 ഏക്കർ നെൽവയൽ നേരിട്ട് നഷ്ടമാകും എന്ന് ആദ്യമേ പറഞ്ഞല്ലോ. എന്നാൽ ഇത് വിശാലമായ ആറൻമുള പുഞ്ചയുടെ ഒരു ഭാഗം മാത്രമാണ്. ആറന്മുളപുഞ്ചയുടെ വിസ്തീർണ്ണം 1417 ഹെക്ടർ (3500 ഏക്കർ) വരും. ജലം പരന്നൊഴുകുന്ന ഒരു പ്രദേശം എന്ന നിലയിൽ ഇതിന്റെ ഒരു ഭാഗം നികത്തപ്പെടുന്നതു മുഴുവൻ പ്രദേശത്തെയും പാരിസ്ഥിതികമായി ബാധിക്കും. അത് ആദ്യം മൊത്തം പുഞ്ചയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തും തുടർന്ന് പുഞ്ച മുഴുവൻ നികത്തപ്പെടാനും കാരണമാകും. ഈ പുഞ്ചയുടെ ഇപ്പോഴത്തെ ഉല്പാദനക്ഷമത ഹെക്ടറിന് 5 ടൺ ആണെന്ന് കർഷകർ പറയുന്നു. അങ്ങനെ നോക്കിയാൽ 7085 ടൺ നെല്ലാണ് പ്രതിവർഷം ഉല്പാദിപ്പിക്കുന്നത്. നെല്ല് ഉല്പാദനത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് വേണം ഇക്കാര്യം നമ്മൾ പരിശോധിക്കാൻ. പ്രതിവർഷം 55-60 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് ഇപ്പോൾ കേരളത്തിന് വേണ്ടത്. അതിന്റെ 10-11 ശതമാനം മാത്രമാണ് നാം ഇപ്പൊൾ ഉല്പാദിപ്പിക്കുന്നത്. ആ നിലയ്ക്ക് നെൽപ്പാടം ഇപ്പോഴോ സമീപ ഭാവിയിലോ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരു പദ്ധതിയും നാം അനുവദിച്ചു കൂട. ഈ നാശം എത്ര ചെറിയ തോതിൽ ഉള്ളതാണെങ്കിലും കേരളത്തിന്റെ മൊത്തം ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത് അപകടകരം തന്നെയാണ്.
കാലാവസ്ഥനിയന്ത്രണം, മണ്ണൊലിപ്പ് തടയൽ, അംഗാര ശേഖരം, മാലിന്യ സംസ്കരണം, പോഷക ചംക്രമണം, അസംസ്കൃത പദാർത്ഥങ്ങളുടെ ഉല്പാദനം, ഭക്ഷ്യോല്പാദനം, തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളാണ് തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പാരിസ്ഥിതിക ശാസ്ത്രജ്ഞരും വിദഗ്ധരും ഇത്തരം സേവനങ്ങൾക്ക് രൂപയിൽ മതിപ്പ് വില കണക്കാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ തണ്ണീർത്തടങ്ങൾ കുറെക്കൂടി സങ്കീർണ്ണവും കൂടുതൽ സേവനങ്ങൾ നല്കുന്നവയുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആറന്മുളപുഞ്ച നല്കുന്ന പാരിസ്ഥിതിക സേവനങ്ങൾ പൂർണ്ണമായി മനുഷ്യനിർമ്മിതമായ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് നല്‍കുക സാധ്യമല്ല.
ഇതിന് കുറച്ച്കൂടി മൂർത്തമായ ഒരു ഉദാഹരണം പറയാമോ?
- തീർച്ചയായും . എത്രയോ നൂറ്റാണ്ടുകളായി ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത് ലഭിക്കുന്ന അധിക ജലം പമ്പയാറ്റിലേക്ക് ഒഴുകിപ്പോകുന്നത് വലിയ തോട്ടിലൂടെയാണ്. ചില ഭാഗങ്ങളിൽ വലിയ തോട് അറിയപ്പെടുന്നത് കോഴിത്തോട് എന്നാണ്. കോഴിത്തോട് അടച്ച് കളഞ്ഞിട്ട് ഇത്രയും വെള്ളം ~ഒഴുകിപ്പോകാൻ കൃത്രിമമായി ജലനിർഗ്ഗമന സംവിധാനങ്ങൾ നിർമ്മിക്കാൻ എത്ര പണം വേണം എന്ന് കണക്കാക്കി നോക്കൂ.
- കോഴിത്തോട് ഇപ്പോൾതന്നെ അടഞ്ഞുകഴിഞ്ഞല്ലോ. വിമാനത്താവള പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. നന്ദകുമാർ ഒരു ദിനപ്പത്രത്തിൽ (മാതൃഭൂമി ഏപ്രിൽ 16, 2012) എഴുതിയ ലേഖനത്തിൽ പറയുന്നത് കോഴിത്തോടിന് മുകളിലൂടെയാണ് വിമാനത്താവളത്തിന്റെ റൺവേ നിർമ്മിക്കുന്നത് എന്നാണ്. അങ്ങനെ കോഴിത്തോട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന് അദ്ദേഹം പറയുന്നു. പാരിസ്ഥിതികമായി ഇതൊരു ഹിമാലയൻ അബദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ. വെള്ളപ്പൊക്കം ഒഴിവായാലും വെള്ളം അവിടെ ഉണ്ടാകുമല്ലോ ? ഈ വെള്ളം എങ്ങോട്ടായിരിക്കും ഒഴുകാൻ പോകുന്നത് ? കോഴിത്തോട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകളിൽ വെള്ളക്കെട്ടുകൾ സൃഷ്ടിക്കപ്പെടാം. അത് ജന വാസകേന്ദ്രങ്ങളിൽ ഇപ്പോൾ ഇല്ലാത്ത പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണല്ലോ. ഇത് എത്ര വലിയ പ്രശ്നമായിരിക്കും ഉണ്ടാക്കുക എന്നറിയണമെങ്കിൽ കോഴിത്തോട് കേന്ദ്രമായിവരുന്ന നീർമറി പ്രദേശത്തിന്റെ ജലവാഹക ശേഷിയെക്കുറിച്ച് പഠിക്കണം. അതായത് നിർദ്ദിഷ്ട പദ്ധതി ഇതു വരെയില്ലാത്ത പുതിയ പ്രകൃതി ദുരന്തങ്ങളിലേക്ക് ജനങ്ങളെ തള്ളി വിടാൻ സാധ്യതയുണ്ട്. അവയെക്കുറിച്ചൊന്നും ഒരു പഠനവും നടത്താൻ അധികാരികൾ തയ്യാറല്ലതാനും.
വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയുടെ കാര്യംകൂടി ഇവിടെ പറയാതിരിക്കാനാവില്ല. അത് വലിയ തോടിന് കുറുകെ നാല്കാലിക്കലിൽ ഒരു പുതിയ പാലം നിർമ്മിക്കുന്നതാണ്. വിമാനത്താവളത്തിന് വേണ്ടിയാണ് ഈ പുതിയ നിർമ്മിതിയും. ഇത് ഈ ഭാഗത്ത് നദിയുടെ വീതി കുറയാനും ഒഴുകി വരുന്ന വെള്ളം പാലത്തിന്റെ മറുഭാഗത്തേയ്ക്ക് ഒഴുകിപ്പോകാതെ കെട്ടി നിൽക്കാനും കാരണമാകും. ഒരു തരത്തിലുള്ള കുപ്പിക്കഴുത്ത് പ്രതിഭാസമാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്. ഇത് പമ്പാനദിക്കും നെൽപ്പാടങ്ങൾക്കും ഇടയിൽ വെള്ളക്കെട്ടിന് കാരണമാകും. ആകെ ക്കൂടി നോക്കിയാൽ വലിയതോട്ടിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ട് മറ്റ് പ്രദേശങ്ങളിലേക്ക് കവിഞ്ഞൊഴുകാൻ കാരണമാകുകയും മൊത്തം നെൽവയലിൽ കൃഷി സാധ്യമല്ലാതാകുകയും ചെയ്യും. 1999 മുതൽ പലതലങ്ങളിൽ നടന്നിട്ടുള്ള നെൽപ്പാടനാശം ഇപ്പോൾതന്നെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഒരു വിമാനത്താവളം നിർമ്മിച്ചു എന്ന് കരുതി ഇത്ര രൂക്ഷമായ അപകടങ്ങൾ ഉണ്ടാകുമോ?
- ഇവിടെപ്പറഞ്ഞ എല്ലാ കണക്കുകളും ഏറ്റവും കുറഞ്ഞ ആഘാതം കണക്കിലെടുത്ത് ഉണ്ടാക്കിയിട്ടുള്ളതാണ്. ആത്യന്തികഫലം ഇതിനേക്കാൾ രൂക്ഷമാകാനാണിട. ഇത് മാത്രമല്ല ഇത്തരം ഒരു ഭീമൻ പദ്ധതിക്ക് വേണ്ടി ചെലവഴിക്കേണ്ട പ്രകൃതിവിഭവ അളവ് വളരെ വലുതാണ്.
- സിമന്റ്, കമ്പി, മണൽ, കരിങ്കല്ല്, ഇഷ്ടിക, തറയോട്, കൃത്രിമതടി, ശുദ്ധീകരണ ഉപകരണങ്ങൾ, വൈദ്യുതി പ്രവാഹത്തിനുള്ള സംവിധാനങ്ങൾ, വെള്ളം ഇവയൊക്കെ വേണം. സാധാരണഗതിയിൽ ഒരു വലിയ പദ്ധതി നടപ്പിലാക്കണമെങ്കിൽ അതിന് ഒരു പരിസരാഘാത പത്രിക തയ്യാറാക്കേണ്ടതുണ്ട്. ഇവിടെയും അങ്ങനെയൊരു പത്രിക തയ്യാറാക്കിയിട്ടുണ്ട്. അതെക്കുറിച്ച് വിശദമായി പിന്നീട് പറയാം. ഇപ്പോൾ പറയുന്നത് മറ്റൊരു കാര്യമാണ്. പരിസരാഘാത പത്രികയിൽ ഓരോ പ്രകൃതിവിഭവവും എത്ര അളവിൽ വേണം എന്ന് പറയേണ്ടതാണ്. എന്നാൽ ഇവിടെ അക്കാര്യങ്ങൾ പറയാതെ ഒളിച്ച് വച്ചിരിക്കുന്നു.
- പരിസരാഘാത പത്രികയിൽ പറയുന്ന മറ്റ് ചില കണക്കുകളിൽ നിന്ന് ഡോ.വി.എസ്. വിജയനും സംഘവും എത്തിച്ചേരുന്ന ചില നിഗമനങ്ങൾ ഉണ്ട്. അതനുസരിച്ച് ആറന്മുള വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് താഴെപ്പറയുന്ന തരത്തിലുള്ള പ്രകൃതിവിഭവങ്ങൾ വേണം.
അതെങ്ങനെ സംഭവിക്കും?
- നെൽപ്പാടത്ത് വർഷക്കാലത്ത് വെള്ളം കെട്ടിനിൽക്കും എന്ന് നമുക്കറിയാമല്ലോ ? ഈ വെള്ളം പതുക്കെപ്പതുക്കെ ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങും. ഒരു മീറ്റർ ആഴമുള്ള ഒരു ഏക്കർ നെൽപാടത്ത് പോലും 40 ലക്ഷത്തിലധികം ലിറ്റർ വെള്ളം സംഭരിക്കപ്പെടും. ഇതിൽ നല്ലൊരു ഭാഗവും ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങും. ഇതാണ് ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്. ഈ ഭൂഗർഭജലമാണ് നെൽപാടത്തിന് ചുറ്റുമുള്ള കുളങ്ങളിലും കിണറുകളിലും എത്തിച്ചേരുന്നത്. നെൽപാടം നശിപ്പിക്കപ്പെട്ടാൽ ഈ പ്രവർത്തനം തടസ്സപ്പെടുകയും അതിന് ചുറ്റുമുള്ള പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും ഉറവ വറ്റുകയും ചെയ്യും. ഇതായിരിക്കാം വിമാനത്താവളം ആറന്മുള നിവാസികൾക്ക് നൽകാൻ പോകുന്ന ഒന്നാമത്തെ ദുരന്തം. ഇന്നത്തെ ജല ഉപയോഗത്തിനു പുറമെ, പ്രതിദിനം 12000 മോ അതിന്റെ അനേകം മടങ്ങോ ലിറ്റർ വെള്ളം വിമാനത്താവളത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നിർമ്മാണത്തിന്റെ നിരക്ക് വർദ്ധിച്ചപ്പോൾ ചുറ്റുപാടുള്ള പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക് വീണ യാഥാർത്ഥ നമ്മുടെ മുന്നിലുണ്ടല്ലോ. സമാനമായ ഒരു ജലദുരന്തം ആറന്മുളയിലും കാത്തിരിക്കുന്നു.
- തീർച്ചയായും. പരിസരാഘാത പത്രിക സമ്പൂർണ്ണമായി നിശ്ശബ്ദത പാലിക്കുന്ന ഒരു മേഖലയുണ്ട്. അത് പദ്ധതിക്ക് വേണ്ടി മാറ്റിവയ്ക്കുന്ന ഭൂമിയിൽ 400 ഏക്കർ നെൽപാടമാണ് എന്നതാണ്. അത് പറഞ്ഞാൽ ആ ഒറ്റക്കാരണം കൊണ്ട് തന്നെ പദ്ധതി നടക്കാതെ പോകും. പക്ഷെ ഇവിടെ പറയാൻ പോകുന്ന പ്രശ്നം മറ്റൊന്നാണ്. 400 ഏക്കർ നെൽപാടം നികത്തി കരഭൂമിയാക്കേണ്ടതുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് 3-4 അടിയെങ്കിലും ഉയരത്തിലായിരിക്കണം. അല്ലാത്ത പക്ഷം മഴക്കാലത്ത് വിമാനത്താവളത്തിൽ വെള്ളപ്പൊക്കമുണ്ടാകും. ഇപ്പോൾ നെൽപാടങ്ങൾ ചുറ്റുമുള്ള കരഭൂമിയേക്കാൾ 7-8 അടി താഴ്ചയിലാണുളളത്. അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ നെൽപ്പാടം വിമാനത്താവളമായി മാറണമെങ്കിൽ അത് 10-12 അടിയെങ്കിലും ഉയർത്തണം. 400 ഏക്കർ പാടം 10-12 അടി ഉയർത്തണമെങ്കിൽ എത്രമണ്ണ് വേണം ? ചുരുങ്ങിയത് 96 ലക്ഷം ടൺ മണ്ണ്! ഇത്രയ്ക്ക് മണ്ണ് എവിടെ നിന്ന് കൊണ്ടു വരും?
വിമാനത്താവളം നിർമ്മാണത്തിന് വലിയ അളവിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമോ?
- പദ്ധതിക്കായി തയ്യാറാക്കിയ പരിസരാഘാത പത്രിക ഇക്കാര്യങ്ങളെക്കുറിച്ച് മിണ്ടുന്നേയില്ല. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 500 ഹെക്ടർ സ്ഥലത്തുള്ള വീടുകൾ ആരും എണ്ണിത്തിട്ടപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാലും നമ്മുടെ കയ്യിലുള്ളത് ശ്രീരംഗനാഥൻ തയ്യാറാക്കിയ ഉപഗ്രഹഭൂപടമാണ്. അതിൽ 780 വീടുകൾ കാണാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രദേശം ധാരാളം വൃക്ഷങ്ങൾ നിറഞ്ഞതാണ്. റബ്ബർകൃഷി തന്നെ മോശമല്ലാതെ നടക്കുന്നുണ്ടല്ലോ ? ഇവയുടെ ഇലച്ചാർത്തിൽ പെട്ട് എല്ലാ വീടുകളും ഉപഗ്രഹ ചിത്രത്തിൽ തെളിയണമെന്നില്ല. ഏറ്റവും ചുരുങ്ങിയത് 1000 വീടുകളെങ്കിലും ഇവിടെ ഉണ്ടാകുമെന്ന് കണക്കാക്കണം. ഒരു വീട്ടിൽ 3-4 പേർ ഉണ്ടെങ്കിൽ 3000 നും 4000 നും ഇടയിൽ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. പദ്ധതി പ്രദേശത്തുള്ളവരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന ഒരു ഒഴുക്കൻ പ്രസ്താവന മാത്രമാണ് ഇത് സംബന്ധിച്ച് പരിസരാഘാത പത്രികയിൽ ഉള്ളത്. എത്ര ആളുകൾ എന്ന കൃത്യമായ കണക്ക് അത് രഹസ്യമാക്കി വയ്ക്കുന്നു.
ഇത് മാത്രമല്ല. പരിസരാഘാത പത്രിക പൂർണ്ണമായി നിശ്ശബ്ദത പാലിക്കുന്ന ഒരു നിർമ്മിതികൂടി പദ്ധതിരേഖയിലുണ്ട്. അത് വിമാനത്താവളത്തിന്റെ സമീപസ്ഥ റോഡാണ്. പരുമുട്ടുംപടി മുതൽ ഐക്കര ജംഗ്ഷൻ വരെയും ഐക്കര മുതൽ വിമാനത്താവളംവരെയും നിർമ്മിക്കുന്ന ഈ റോഡിന് 23 മീറ്റർ വീതി വേണം. 4 വരിപ്പാതയാണ് വേണ്ടത്. 23 മീറ്ററിൽ നില്‍ക്കുമോ എന്നുറപ്പൊന്നും ഇല്ല. 4വരിയിൽ ദേശീയ പാത നിർമ്മിക്കാൻ 60 മീറ്റർ സ്ഥലം വേണം എന്നാണ് ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ കണക്ക്. അത് പാതയോരങ്ങളിൽ മറ്റ് നിർമ്മിതികൾ കൂടി നടത്താൻ വേണ്ടിയാണ്. അത്തരം കാര്യങ്ങളൊക്കെ മറ്റു രൂപത്തിലെങ്കിലും ഇവിടെയും വന്നുകൂട എന്ന് തീർച്ചയൊന്നുമില്ല.
ഇനി, 23 മീറ്ററിൽ 4 വരിപ്പാതയെന്ന് കരുതുക. നിശ്ചയമായും നിലവിലുള്ള റോഡ് വീതി കൂട്ടേണ്ടി വരും. റോഡിന്റെ രണ്ട് വശത്തേയ്ക്കും 4 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. റോഡിന്റെ ഇരുവശവും ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റുകയും വേണം. ഈ പ്രദേശത്ത് വീടുകളും കടകളുമായി എൺപത്തിയഞ്ച് കെട്ടിടങ്ങൾ ഉണ്ടെന്നാണ് ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകർ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടത്. റോഡിന്റെ വീതി 23 മീറ്ററിൽ കൂടാതെയിരിക്കുകയും റോഡ് പരമൂട്ടും പടി വരെ മാത്രമായിരിക്കുകയും ചെയ്താലാണ് ഈ കണക്ക് ശരിയാവുക. മുമ്പ് പറഞ്ഞപോലെ ഇത് ഏറ്റവും കുറഞ്ഞ ആഘാതമാണ്. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. പരമൂട്ടുംപടി മുതൽ വിമാനത്താവളം വരെ റോഡിന്റെ ഇരുവശവും താമസിക്കുന്നവർ എന്തായാലും കുടിയൊഴിഞ്ഞേ തീരൂ.
ഏത് പദ്ധതിയും നടപ്പിലാക്കുന്നതിന് മുമ്പ് തീർച്ചയായും പരിസരാഘാത പത്രിക തയ്യാറാക്കണമല്ലോ? ഇപ്പോൾ തന്നെ പലവട്ടം പരിസരാഘാത പത്രികയെക്കുറിച്ച് പരാമർശിച്ചും കഴിഞ്ഞു. അതിൽ അത്യാവശ്യം വേണ്ട പല വിവരങ്ങളും ഇല്ല എന്നും പറയുകയുണ്ടായി വമാനത്താവള പദ്ധതിക്ക് വേണ്ടി പരിസരാഘാത പത്രിക തയ്യാറാക്കിയത് ആരാണ്? അത് ഔദ്യോഗികമായ സർക്കാരിന്റെ നിലപാട് ആണോ? അത് ശാസ്ത്രീയമല്ലേ?
- എല്ലാ വലിയ പദ്ധതികൾക്കും പരിസരാഘാതപത്രിക വേണമെന്നത് നിയമംമൂലം നിർബന്ധമുള്ള കാര്യമാണ്. അത് ചെയ്യുന്നത് പ്രത്യേകം വൈദഗ്ദ്ധ്യമുള്ള സംഘങ്ങളോ സ്ഥാപനങ്ങളോ ആണ്. എന്നാൽ ഒരു പ്രധാന പരിമിതി പദ്ധതി നടത്തിപ്പുകാരാണ് ഇത്തരം പഠനം നടത്താൻ സംഘങ്ങളേയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തുന്നത് എന്നതാണ്. അതുകൊണ്ട് പദ്ധതിനടത്തിപ്പുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത്തരം പത്രികയിൽ ശാസ്ത്രീയ വിവരങ്ങളുടെ ഒഴിവാക്കലുകളും, മറച്ചുവയ്ക്കലുകളും, ദുർവ്യാഖ്യാനം ചെയ്യലും ഒക്കെ സംഭവിക്കാറുണ്ട്.
പ്രദേശത്തെ മത്സ്യങ്ങൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയെക്കുറിച്ച് പഠിച്ചുവെന്ന് പത്രിക അവകാശപ്പെടുന്നുണ്ടങ്കിലും ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കൊടുത്തിട്ടില്ല. സൂക്ഷ്മജീവികൾ അടക്കം പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥക്ക് കോട്ടം തട്ടുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ പദ്ധതി പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാൻ ബാദ്ധ്യതയുള്ള പരിസരാഘാതപത്രികയിൽ ഇവ സംബന്ധിച്ച ഗൗരവമായ പഠനങ്ങൾ നടത്തിയതായി കാണുന്നില്ല. നടത്തിയ പഠനങ്ങളുടെ രീതി സമ്പ്രദായങ്ങളും മറ്റും എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന തരത്തിൽ വിശദമാക്കിയിട്ടുമില്ല.
താഴെപ്പറയുന്ന കാര്യങ്ങൾ പരിസരാഘാത പത്രികയിൽ പറയുന്നില്ല. അത് ഗൗരവതരമായ ഒഴിവാക്കലുകളാണ്.
1. പദ്ധതി പ്രദേശത്ത് 400 ഏക്കർ നെൽപാടമാണ്.
2. പദ്ധതി പ്രദേശം 10-12 അടിയെങ്കിലും മണ്ണിട്ട് ഉയർത്തണം
3. ഇതിനാവശ്യമായി വരുന്ന മണ്ണ് എത്രയെന്ന് കണക്കാക്കിയിട്ടില്ല.
യഥാർത്ഥത്തിൽ ഗുരുതരമായ പാരിസ്ഥിതികാഘാതം വരുത്തുന്ന ഈ ഘടകങ്ങൾ പത്രിക ബോധപൂർവ്വം മറച്ചുവച്ചതായി കണക്കാക്കണം. അവ്യക്തവും അപൂർണ്ണവുമായ ഒരു പരിസരാഘാത പത്രികയുടെ സഹായത്തോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകർക്കുകയും ജനങ്ങൾക്ക് ജീവിതദുരന്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ഒരു പദ്ധതി നടപ്പിലാക്കുകയാണ് അധികാരികളുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആറന്മുളയിൽ ഒരു വിമാനത്താവളം ആവശ്യമില്ല എന്ന വാദം ഉണ്ടോ?
- ആറന്മുള വിമാനത്താവളം അനിവാര്യമാണോ എന്ന കാര്യം ആദ്യം പരിശോധിക്കണം. കേരളത്തിനാകെ തെക്ക് വടക്കായി 600 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിനിടയിൽ 3 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്. കണ്ണൂർ ജില്ലയിൽ ഒരെണ്ണം വരാനിരിക്കുന്നു. ശരാശരിയെടുത്താൽ 150 കിലോമീറ്ററിന് ഒരു വിമാനത്താവളം. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ തമ്മിൽ 226 കിലോമീറ്റർ ദൈർഘ്യമാണ് കരമാർഗ്ഗം ഉള്ളത്. അതായത് 150 കിലോമീറ്ററിനുള്ളിൽ ഏതൊരാൾക്കും ഒരു വിമാനത്താവളം ഉണ്ട് എന്നർത്ഥം. ആറന്മുള ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കേന്ദ്രസർക്കാർ നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ നിലവിലുള്ള വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയായിരിക്കണം പുതിയ വിമാനത്താവളമെന്ന് നിഷ്കർഷിച്ചിരിക്കുന്നതായി ഡോ. വി.എസ്. വിജയൻ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് നിർദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിലേയ്ക്കുള്ള ദൂരം വായു മാർഗ്ഗത്തിൽ 96 കിലോമീറ്റർ മാത്രമാണ്. കരമാർഗ്ഗമാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് 122 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 104 കിലോമീറ്ററും. അങ്ങനെ നോക്കിയാൽ നിലവിലുള്ള മാർഗ്ഗ നിർദേശപ്രകാരം പുതിയ വിമാനത്താവളം അനുവദനീയമല്ലെന്ന് കാണാം.
ഇതോടൊപ്പമാണ് നിയമപരമായി ലഭിക്കേണ്ട അനുമതികൾ നേടാതെയും നിയമം ലംഘിച്ചും നിലവിലുള്ള നിയമത്തിൽ ഇളവുകൾ നേടിയും വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം. ഇവയെല്ലാം എതിർക്കപ്പെടേണ്ടതാണ്.
എന്തൊക്കെയാണ് ഇവിടെ ലംഘിക്കപ്പെടുന്ന നിയമങ്ങൾ?
- അതറിയണമങ്കിൽ ഈ വിമാനത്താവളത്തിന്റെ നിർമ്മിതിക്ക് അനുമതി നേടിയെടുക്കാൻ വിവിധ തലത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചരിത്രം മുഴുവൻ അറിയണം.
12.4.2010 ൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഖ്യമന്ത്രിക്ക് ഒരു കത്ത് നൽകി. ഇതിൽ 4 ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അവ താഴെപ്പറയുന്നു.
1. വിമാനത്താവള പദ്ധതിക്കാവശ്യമായ നിരാക്ഷേപപത്രം നൽകുക.
2. അധിക ഭൂമി കൈവശം വയ്ക്കുന്നത് സംബന്ധിച്ച സീലിംഗ് നിയമത്തിൽ നിന്ന് (Land Reforms Act 1963) കമ്പനിയെ ഒഴിവാക്കുക.
3. 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ (Kerala Paddy and Wet Land conservation act)നിന്ന് ഇളവ് നൽകുക.
4. ഭൂമി ഏറ്റെടുക്കൽ നിയമത്തിൻ കീഴിൽ 150 ഏക്കർ സ്ഥലം എടുത്ത് നൽകുക.
ഈ ആവശ്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന നിയമത്തിന് വിരുദ്ധമാണ് വിമാനത്താവള പദ്ധതി. അതിൽ നിന്ന് കമ്പനിക്ക് പ്രത്യേക പരിരക്ഷ നൽകണമെന്നമെന്നായിരുന്നു ആവശ്യം. മുൻ ഇടത്മുന്നണി സർക്കാരിന്റെ കാലത്താണ് ഈ കത്ത് നൽകുന്നത്. ഇത് സംബന്ധിച്ച സർക്കാരിന്റെ തീരുമാനം 8.9.2010 ലാണ് പുറത്ത് വരുന്നത്. ഈ തീയതിയിൽ വ്യവസായ വകുപ്പിന്റെ സെക്രട്ടറി ടി. ബാലകൃഷ്ണൻ ഒപ്പിട്ട് പുറത്ത് വന്ന ഉത്തരവിൽ ഇതിന് വ്യക്തമായ മറുപടിയുണ്ട്. അതിങ്ങനെയായിരുന്നു.
``പ്രസ്തുത പ്രോജക്ട് പ്രൊപ്പോസൽ സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗ്രീൻഫീൽഡ് എയർപോർട്ടിന് നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് വിധേയമായി മാത്രം സ്വന്തം നിലയിൽ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയിൽ തത്വത്തിൽ അംഗീകാരം നൽകുന്നു.
സർക്കാരിന്റെ മറുപടി വ്യക്തം. ഒരു നിയമത്തിലും ഇളവ് കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നിട്ടും നിയമവിരുദ്ധമായി നിലംനികത്തൽ നടന്നു അല്ലേ?
- അതു കൊണ്ട് കമ്പനി വെറുതെയിരുന്നില്ല. പിന്നീടവർ മറ്റൊരു അപേക്ഷ മുഖ്യമന്ത്രിക്ക് നൽകുകയുണ്ടായി. ഇതിൽ മറ്റൊരാവശ്യമാണ് ഇവർ ഉന്നയിച്ചത്. തങ്ങൾ 350 ഏക്കർ സ്ഥലം ശ്രീ. എബ്രഹാം കലമണ്ണിൽ എന്ന പ്രവാസി മലയാളിയിൽ നിന്ന് വാങ്ങുന്നതിന് വില സമ്മതിച്ച് എഗ്രിമെന്റ് വച്ചിട്ടുള്ളതാണ്. എന്നാൽ സ്ഥലം കെ.ജി.എസ് പേർക്ക് രജിസ്റ്റർ ചെയ്ത് കിട്ടുന്നില്ല. കാരണം എബ്രഹാം കലമണ്ണിനെതിരെ നെൽവയൽ നികത്തി എന്നൊരു കേസ് ഉണ്ട്. അതുകൊണ്ട് സർക്കാരിന്റെ അനുമതിയോടെ മാത്രമേ തുടർ അനുമതി നൽകാനാവൂ എന്ന് ജില്ല കളക്ടർ അറിയിച്ചിരിക്കുന്നു. ആയതിനാൽ ബഹു:മുഖ്യമന്ത്രി ഇടപെട്ട് ഇക്കാര്യത്തിലുള്ള തടസ്സം നീക്കി നൽകാൻ ആവശ്യമായത് ചെയ്യണം. ഇതായിരുന്നു ആവശ്യം.
ഇത് മാത്രമല്ല ഇതിന് മുമ്പ്തന്നെ തങ്ങൾ വാങ്ങിയ സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എബ്രഹം കലമണ്ണിൽ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി വിധി 2005 ഫെബ്രൂവരി 24 നാണ് ഉണ്ടായത്. ജസ്റ്റീസ് ജെ.ബി കോശിയും ജസ്റ്റീസ് വി. രാംകുമാറും ചേർന്ന് പുറപ്പെടുവിച്ച ഈ വിധിയിൽ രണ്ട് കാര്യങ്ങൾ പറഞ്ഞു.
പരാതിക്കാർ വാങ്ങിയിട്ടുള്ള ഭൂമിയിൽ, റബ്ബർ തോട്ടത്തിലും കരഭൂമിയിലും ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അവർക്ക് അനുവാദമുണ്ട്. പദ്ധതിക്കാവശ്യമായ സർവ്വ പ്രവർത്തനങ്ങളും ആകാം. ഇതിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകണം.
നെൽവയലിൽ ഏതെങ്കിലും നിർമ്മാണ പ്രവർത്തനമോ വികസനപ്രവർത്തനമോ നടത്തുന്നത് നിയമപരമായ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ആകാവൂ.
ഇങ്ങനെ പലതലങ്ങളിൽ നടന്ന പരിശോധനകളിലും നിയമവിരുദ്ധമെന്ന് തീർച്ചയായ ഒന്നിന് അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കമ്പനി അധികൃതർ മുഖ്യമന്ത്രിയെ സമീപിച്ചത്. മന്ത്രിസഭയാകട്ടെ യാതൊരു ഇളവും പാടില്ലെന്നും നിയമപരമായി കാര്യങ്ങൾ നടക്കണമെന്നും മറുപടി നൽകി. പൊതുതാൽപര്യം മുൻനിറുത്തി നിയമത്തിൽ ഇളവ് വേണം എന്നാണല്ലോ കമ്പനി ആവശ്യപ്പെടുന്നത്?
- പൊതു എന്ന വാക്കുകൊണ്ട് എന്താണർത്ഥമാക്കുന്നത് എന്നാദ്യം പറയണം. വിമാനത്താവള കമ്പനിക്കും വിമാനയാത്രക്കാർക്കുമാണ് പദ്ധതി വരണം എന്ന താൽപര്യം. ആറന്മുളയിലെ മറ്റ് സാധാരണക്കാർക്ക് ഇതു കൊണ്ട് വിശേഷാൽ ഗുണമൊന്നുമില്ല. കൃഷിഭൂമിനാശം, കുടിയിറക്ക് ഭീഷണി, കുടിവെള്ളമില്ലായ്മ, ജൈവവൈവിദ്ധ്യ ശോഷണം, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, അന്തരീക്ഷ താപനം, തുടങ്ങിയ ഒട്ടനവധി ദുരിതങ്ങൾ ഉണ്ട്താനും. ഈ രണ്ട് കൂട്ടരുടെ താൽപര്യങ്ങളിൽ ആരുടെ താൽപര്യമാണ് പൊതുതാൽപര്യമായി വരേണ്ടത ? ഒരു ചെറിയ ധനിക വർഗ്ഗത്തിന്റെ താൽപര്യങ്ങൾ പൊതുതാൽപര്യങ്ങൾ എന്ന പേരിൽ ദരിദ്രന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരർത്ഥത്തിൽ അഖിലേന്ത്യാതലത്തിലും കേരളത്തിലും നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ജനവിരുദ്ധ വികസന പദ്ധതികളുടെ അതേഘടനയാണ് ആറന്മുള വിമാനത്താവളം പദ്ധതിക്കും എന്ന് കാണാം.
- 2011 ഫെബ്രുവരി 24 ന്, അതായത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് അത് സംഭവിക്കുന്നത്. 1999 ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡും വ്യവസായനഗര പ്രദേശവികസനവും ആക്ട് അനുസരിച്ചാണ് ഈ ബോർഡ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ നിയമത്തിന്റെ രണ്ടാം അധ്യായം ആറാം ഖണ്ഡികയിൽ പറയുന്നത് പ്രകാരം ഇങ്ങനെ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്തെ പദ്ധതികളെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺപ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്, വികസന അഥോറിറ്റികൾ, എന്നിവയിൽ നിന്ന് നേടേണ്ട അനുമതികളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇതനുസരിച്ച് ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി, എന്നീ വില്ലേജുകളിൽപെട്ട 1500 സർവ്വേ നമ്പറുകളിൽപ്പെടുന്ന ഭൂമി ഇന്ന് വ്യവസായ മേഖലയാണ്. മാത്രമല്ല ഇതേ നിയമം ഒരു ഏകജാലക ക്ലിയറൻസ് ബോർഡ് രൂപവത്ക്കരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നുണ്ട്. നിയമത്തിന്റെ രണ്ടാം വകുപ്പ് എഫ്.ഖണ്ഡവും അഞ്ചാം വകുപ്പും പ്രകാരം ഈ ബോർഡിന് വ്യവസായ പ്രദേശത്ത് വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും ത്വരിതഗതിയിൽ നൽകാൻ കഴിയും. ഇതനുസരിച്ച് ഗ്രീൻഫീൽഡ്, എയർപോർട്ട്, ആറന്മുള ഏകജാലകക്ലിയറൻസ് ബോർഡ് എന്ന പേരിൽ 15 അംഗങ്ങളുള്ള ഒരു ബോർഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിൽ 14 പേരും വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നതന്മാരാണ്. ഒരാൾ ഗ്രീൻഫീൽഡ് എയർപോർട്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും.
ഇതാണ് പ്രധാനം. എത്ര ഏക്കറാണ് വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനേക്കാൾ പ്രധാനം നിയമത്തിൽ നിന്ന് ഇളവു നേടാനുള്ള കുറുക്കുവഴിയാണിത് എന്നതാണ്. വ്യവസായമേഖലാപ്രഖ്യാപനം ഭാഗികമായി പിൻവലിച്ചാലും കമ്പനിക്കും സർക്കാരിനും വേണമെങ്കിൽ ഭാവിയിൽ അത് കൊണ്ടുവരാവുന്നതേയുള്ളു.
ഈ സാഹചര്യത്തിൽ എന്താണ് പരിഷത്തിന്റെ നിർദ്ദേശങ്ങൾ?
- പൊതുസമൂഹവും സർക്കാരും ചർച്ച ചെയ്യണം എന്ന് പരിഷത്ത് ആഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്.
2. നിലവിലുള്ള വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് വിലയിരുത്തൽ നടത്തണം. വിമാന സർവ്വീസുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണം ഇവയൊക്കെ പരിശോധിച്ച് നിലവിലുള്ള വിമാനത്താവളത്തിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യണം.
3. ഒരു സാഹചര്യത്തിലും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഒരു ഇളവും കൊടുക്കാൻ പാടില്ല. കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിനായി 400 ഏക്കർ നെൽപാടം നികത്തുന്നതിനുള്ള അനുമതി നൽകരുത്.
4. ആറന്മുളയിൽ കുറെക്കാലമായി കൃഷി നടക്കാത്ത നെൽവയൽ അടിയന്തിരമായി കൃഷിയോഗ്യമാക്കണം
5. വലിയതോടിനുണ്ടായ പാരിസ്ഥിതിക ആഘാതം പരിഹരിക്കണം. തോടിന്റെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കണം.
6. മൗണ്ട് സിയോൺ ട്രസ്റ്റ് വാങ്ങിയിട്ടുള്ള നെൽവയലിൽ കൃഷിയിറക്കാൻ അവരോട് ആവശ്യപ്പെടണം.
ബുധനാഴ്ച, നവംബർ 20, 2013
അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക - വി.എസ്
തിരുവനന്തപുരം:
ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം
നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍
നടത്തിക്കൊണ്ടിരിക്കുന്നത്
എന്നും ഇതിനു കാരണമായിത്തീര്‍ന്നിട്ടുള്ള അബ്ദുള്‍ അസീസ് കമ്മിറ്റി
റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്.
അച്യുതാനന്ദന് ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അസീസ് കമ്മറ്റി റിപ്പോര്‍ട്ടിനെതിരായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എട്ടാംതരം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയതും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്കാന് നടപടി എടുത്തതും. 1967-ലെ സര്‍ക്കാരും ഇത്തരം പുരോഗമന നടപടികള്‍ തുടര്‍ന്നു. എന്നാല്‍ പല കാലത്ത് വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം നയങ്ങളെ തിരുത്തിയെഴുതാനാണ് ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും സര്‍വശക്തിയെടുത്ത് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഓരോ ഗവണ്മെന്റ് മാറുമ്പോഴും വിദ്യാഭ്യാസ രംഗത്ത് ഓരോ നയം നടപ്പിലാക്കുക എന്ന ദൗര്‍ഭാഗ്യമാണ് കേരളം നേരിടുന്നതെന്ന് കാലത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജി. ബാലമോഹന്‍തമ്പി പറഞ്ഞു. ഭരണഘടനാ ലക്ഷ്യങ്ങളായ സമത്വം, മതേതരത്വം, പരമാധികാരം തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഉണ്ടാവേണ്ടത്. വിദ്യാര്‍ഥികള്‍ മുതിര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാവണം. വിദ്യാര്ഥികേന്ദ്രീതമായ പാഠ്യപദ്ധതിക്കുപകരം വിദ്യാഭ്യാസ മാനേജര്‍മാരെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന പരിഷ്കരണമാണ് അസീസ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍.കെ. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ആര്.വി.ജി. മേനോന്, ഡോ. പി.വി. പുരുഷോത്തമന്, കെ. മനോഹരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പ്രൊഫ. കാര്‍ത്തികേയന്‍നായര്‍, പ്രൊഫ. ഒലീന, ടി. രാധാമണി, പ്രൊഫ. സി. രവിചന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍, എന്‍. ശ്രീകുമാര്‍, കെ. ശിവകുമാര്‍, എ. നുജൂം, ആര്. പാര്‍വതീദേവി, റഷീദ് കണിച്ചേരി, എസ്. ഷിജുഖാന്, ഡോ. സുദര്‍ശനന്‍പിള്ള, പ്രൊഫ. ശ്രീവത്സന്‍, വിനോദ് വൈശാഖി, വി.എസ്. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന് സ്വാഗതം പറഞ്ഞു. പുതിയ പാഠ്യപദ്ധതിയുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുവച്ചു.
തിരുവനന്തപുരം വിദ്യാഭ്യാസ ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച പപ്പായ വിഭവങ്ങള്‍ എന്ന പുസ്തകം പരിഷത്ത് പ്രസിഡന്റ് അശ്വതി എന്ന വിദ്യാര്‍ഥിക്കു നല്കി പ്രകാശനം ചെയ്തു.
സമാപന സമ്മേളനത്തില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നൈനാന്‍കോശി, ടി.എം. തോമസ് ഐസക്ക് എം.എല്‍.എ., കെ.ടി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കണ്‍വീനര്‍ വി. വിനോദ് സ്വാഗതവും ജില്ലാസെക്രട്ടറി ബി. രമേശ് നന്ദിയും പറഞ്ഞു.
കേരള വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അസീസ് കമ്മറ്റി റിപ്പോര്‍ട്ടിനെതിരായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എട്ടാംതരം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയതും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്കാന് നടപടി എടുത്തതും. 1967-ലെ സര്‍ക്കാരും ഇത്തരം പുരോഗമന നടപടികള്‍ തുടര്‍ന്നു. എന്നാല്‍ പല കാലത്ത് വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം നയങ്ങളെ തിരുത്തിയെഴുതാനാണ് ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും സര്‍വശക്തിയെടുത്ത് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഓരോ ഗവണ്മെന്റ് മാറുമ്പോഴും വിദ്യാഭ്യാസ രംഗത്ത് ഓരോ നയം നടപ്പിലാക്കുക എന്ന ദൗര്‍ഭാഗ്യമാണ് കേരളം നേരിടുന്നതെന്ന് കാലത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജി. ബാലമോഹന്‍തമ്പി പറഞ്ഞു. ഭരണഘടനാ ലക്ഷ്യങ്ങളായ സമത്വം, മതേതരത്വം, പരമാധികാരം തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഉണ്ടാവേണ്ടത്. വിദ്യാര്‍ഥികള്‍ മുതിര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാവണം. വിദ്യാര്ഥികേന്ദ്രീതമായ പാഠ്യപദ്ധതിക്കുപകരം വിദ്യാഭ്യാസ മാനേജര്‍മാരെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന പരിഷ്കരണമാണ് അസീസ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍.കെ. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ആര്.വി.ജി. മേനോന്, ഡോ. പി.വി. പുരുഷോത്തമന്, കെ. മനോഹരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പ്രൊഫ. കാര്‍ത്തികേയന്‍നായര്‍, പ്രൊഫ. ഒലീന, ടി. രാധാമണി, പ്രൊഫ. സി. രവിചന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍, എന്‍. ശ്രീകുമാര്‍, കെ. ശിവകുമാര്‍, എ. നുജൂം, ആര്. പാര്‍വതീദേവി, റഷീദ് കണിച്ചേരി, എസ്. ഷിജുഖാന്, ഡോ. സുദര്‍ശനന്‍പിള്ള, പ്രൊഫ. ശ്രീവത്സന്‍, വിനോദ് വൈശാഖി, വി.എസ്. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന് സ്വാഗതം പറഞ്ഞു. പുതിയ പാഠ്യപദ്ധതിയുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുവച്ചു.
തിരുവനന്തപുരം വിദ്യാഭ്യാസ ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച പപ്പായ വിഭവങ്ങള്‍ എന്ന പുസ്തകം പരിഷത്ത് പ്രസിഡന്റ് അശ്വതി എന്ന വിദ്യാര്‍ഥിക്കു നല്കി പ്രകാശനം ചെയ്തു.
സമാപന സമ്മേളനത്തില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നൈനാന്‍കോശി, ടി.എം. തോമസ് ഐസക്ക് എം.എല്‍.എ., കെ.ടി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കണ്‍വീനര്‍ വി. വിനോദ് സ്വാഗതവും ജില്ലാസെക്രട്ടറി ബി. രമേശ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച, നവംബർ 18, 2013
ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ : കിസാന്‍ സഭാനിലപാടിന്റെ പരിമിതികള്‍
ജോജി കൂട്ടുമ്മൽ
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാഗ്നാകാര്‍ട്ടയല്ല എന്ന തലക്കെട്ടില്‍ പി.കൃഷ്ണപ്രസാദ് ചിന്ത വാരിക (2013 നവംബര്‍ 15) യില്‍ എഴുതിയ ലേഖനം ഈ വിഷയത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളിലെ അശാ സ്ത്രീയതയും,ഈ ശുപാര്‍ശകളെ എതിര്‍ക്കുന്ന ശക്തികള്‍ക്ക് പൊതുവേയും കിസാന്‍ സഭയ്ക്ക് വിശേഷിച്ചും ഉള്ള ആശയ അവ്യക്തതയും വെളിപ്പെടുത്തുന്നു. കൃഷ്ണപ്രസാദ് അഖിലേന്ത്യാ കിസാന്‍സഭയുടെ ഫിനാന്‍സ് സെക്രട്ടറിയാണ്.ആ നിലയ്ക്ക് ഈ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ആശയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേ ണ്ടതാണ്.ഈ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദങ്ങളെ അങ്ങനെ തന്നെ അവതരിപ്പിക്കുകയും അവയുടെ യാഥാര്‍ത്ഥ്യം വിശദീകരിക്കുകയുമാണ് താഴെ ചെയ്തിരിക്കുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാഗ്നാകാര്‍ട്ടയല്ല എന്ന തലക്കെട്ടില്‍ പി.കൃഷ്ണപ്രസാദ് ചിന്ത വാരിക (2013 നവംബര്‍ 15) യില്‍ എഴുതിയ ലേഖനം ഈ വിഷയത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളിലെ അശാ സ്ത്രീയതയും,ഈ ശുപാര്‍ശകളെ എതിര്‍ക്കുന്ന ശക്തികള്‍ക്ക് പൊതുവേയും കിസാന്‍ സഭയ്ക്ക് വിശേഷിച്ചും ഉള്ള ആശയ അവ്യക്തതയും വെളിപ്പെടുത്തുന്നു. കൃഷ്ണപ്രസാദ് അഖിലേന്ത്യാ കിസാന്‍സഭയുടെ ഫിനാന്‍സ് സെക്രട്ടറിയാണ്.ആ നിലയ്ക്ക് ഈ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ആശയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേ ണ്ടതാണ്.ഈ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദങ്ങളെ അങ്ങനെ തന്നെ അവതരിപ്പിക്കുകയും അവയുടെ യാഥാര്‍ത്ഥ്യം വിശദീകരിക്കുകയുമാണ് താഴെ ചെയ്തിരിക്കുന്നത്.
വാദം
1.പരിസ്ഥിതിനാശം
വിവിധ ജനവിഭാഗങ്ങളിലും
സമൂഹത്തിലാകെയും സൃഷ്ടിക്കുന്ന
പ്രത്യാഘാ തങ്ങളുടെ പഠനം
കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍
കമ്മിറ്റിക്ക് നല്കിയ എട്ടു
ചുമതലകളില്‍ ഉള്‍പ്പെടുന്നില്ല
.
വിശദീകരണം:എതിര്‍ക്കാന്‍
വേണ്ടി എതിര്‍ക്കുമ്പോള്‍
കണ്ടെത്തുന്ന ഒരു ന്യായമാണിതെന്നേ
പറയാനാവൂ.പരിസ്ഥിതിനാശം
മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന
പഠനങ്ങള്‍ ലോകത്തെമ്പാടും
നടക്കുന്നുണ്ട്.പശ്ചിമഘട്ടത്തിന്
നാശം നേരിട്ടാല്‍ കേരളമടക്കമുള്ള
ദക്ഷിണേന്ത്യന്‍ മേഖലയിലെ
ജനങ്ങള്‍ക്കുണ്ടാകുന്ന
ദുരിതങ്ങള്‍ വളരെ വ്യക്തമാണ്
.അത് മനസ്സിലാക്കാന്‍
ഒരു വിദഗ്ദ്ധ സമിതി ഇനി പഠിച്ച്
റിപ്പോര്‍ട്ട് നല്കേണ്ടതില്ലതന്നെ.ഗാഡ്ഗില്‍
സമിതിയുടെ പരിഗണനാവിഷയങ്ങള്‍
താഴെ കൊടുക്കുന്നു.
1.
പശ്ചിമഘട്ട
ആവാസമേഖലയുടെ തൽസ്ഥിതി
വിലയിരുത്തുക
2.1986ലെ
പരിസ്ഥിതി(സംരക്ഷണ)നിയമ
പ്രകാരം പശ്ചിമഘട്ട പ്രദേശങ്ങളിലെ
പാരിസ്ഥിതിക ലോല പ്രദേശങ്ങളെ
വേർതിരിക്കുക.
ഇതിനായി നിലവിലുള്ള
പശ്ചിമഘട്ട പഠന റിപ്പോർട്ടുകളായ
പ്രണബ് സെൻ കമ്മറ്റി
റിപ്പോർട്ട്,
ഡോ.ടി.എസ്.വിജയരാഘവൻ
കമ്മറ്റി റിപ്പോർട്ട്,
ഈ വിഷയം സംബന്ധിച്ച
സുപ്രീംകോടതി നിർദ്ദേശങ്ങൾ
ദേശീയ വന്യജീവി ബോർഡിന്റെ
ശുപാർശകൾ എന്നിവ പരിശോധിക്കുന്നതോടൊപ്പം
ബന്ധപ്പെട്ട സംസ്ഥാന ങ്ങളുമായി
ഈ വിഷയം ചർച്ച ചെയ്യുകയും
വേണ്ടതാണ്.
3.
ബന്ധപ്പെട്ടഎല്ലാസംസ്ഥാന
ഭരണകൂടങ്ങളുടെയും പ്രദേശവാസികളായ
ജനങ്ങളുടെ യും പങ്കാളിത്തത്തോടുകൂടി
പശ്ചിമഘട്ട പ്രദേശങ്ങളുടെ
സംരക്ഷണം പുനരുജ്ജീവനം എന്നിവ
സംബന്ധിച്ച് മാർഗ്ഗരേഖകൾ
നിർദ്ദേശിക്കുക.
4.
പരിസ്ഥിതി(സംരക്ഷണ)
നിയമത്തിന്റെ
പശ്ചാത്തലത്തിൽ പശ്ചിമഘട്ട
പ്രദേശങ്ങ ളിലെ സവിശേഷ
പ്രദേശങ്ങളെ കണ്ടെത്തി അവയെ
പരിസ്ഥിതി ലോല പ്രദേശങ്ങളായി
പ്രഖ്യാപിക്കുന്നതിനുള്ള
യുക്തമായ നടപടികൾ നിർദ്ദേശിക്കുക.
5.
പശ്ചിമഘട്ട
പ്രദേശങ്ങളുടെ ആവാസ വ്യവസ്ഥയെ
പരിപാലിക്കുന്നതിനും സുസ്ഥിര
വികസനം ഉറപ്പ് വരുത്തുന്നതിനും
പര്യാപ്തമായ ഒരു പ്രോഫഷണൽ
സമിതിയെ നിയമിക്കുന്ന തിനള്ള
നടപടിക്രമങ്ങൾ നിർദ്ദേശിക്കുക.
ഈ സാങ്കേതിക
സമിതി 1986 ലെ
പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ചുള്ള
പശ്ചിമഘട്ട ആവാസവ്യവസ്ഥാ
അഥോറിറ്റിയാണ്.
ഈ സമിതിയെ
ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ
പിന്തുണയോടെ നടപ്പിൽ
വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ
നിർദ്ദേശിക്കുക.
6.
കേന്ദ്ര വനം
മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നവ
ഉൾപ്പെടെ പശ്ചിമഘട്ടത്തെ
സംബന്ധി ച്ചുള്ള മറ്റ്
പാരിസ്ഥിതിക പ്രശ്നങ്ങളെയും
അർഹമായ പ്രാധാന്യത്തോടെ
കൈകാര്യം ചെയ്യുക.
ഇവ
കൂടാതെ ഏഴാമതൊരു ചുമതലകൂടി
പിന്നീട് നിർദ്ദേശിക്കപ്പെട്ടു.കേരളത്തിലെ
അതിരപ്പിള്ളി ജലവൈദ്യുത
പദ്ധതി,കർണ്ണാടകത്തിലെ
ഗുണ്ടിയ ജലവൈദ്യുതപദ്ധതി
എന്നിവയെ വിലയിരുത്തി
റിപ്പോർട്ടുകൾ സമർപ്പിക്കുക,മഹാരാഷ്ട്രയിലെ
രത്നഗിരി സിന്ധുദുർഗ്ഗ്
ജില്ലകളിൽ നടക്കുന്ന ഖനനം,
ഊർജോൽപാദന
പദ്ധതികൾ, വ്യവസായ
മലിനീകരണം എന്നിവ സംബന്ധിക്കുന്ന
ഒരു വികസന മാർഗ്ഗരേഖ
നിർദ്ദേശിക്കുകയെന്നതായിരുന്നു
ഈ അവസാന നിർദ്ദേശം
ഇവയിലേതിനോടാണ്
തനിക്കുള്ള വിയോജിപ്പ്
എന്നായിരുന്നു കൃഷ്ണപ്രസാദ്
പറയേണ്ടിയിരുന്നത്. എന്നാല്‍
അത് ചെയ്യാതെ മറ്റൊരു ചുമതല
കൂടി കൊടുക്കണമായിരുന്നു
എന്നും അത് ചെയ്യാത്തത്കൊണ്ട്
സമിതി നല്കിയ റിപ്പോര്‍ട്ടിനെ
എതിര്‍ക്കുന്നു എന്നും
പറയുന്നത് അര്‍ത്ഥശൂന്യമായ
ഒന്നാണ്.സത്യത്തില്‍
ഇത്തരം വാദം മറുപടി
അര്‍ഹിക്കുന്നതല്ല.എന്നാലും
ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍
ക്കെതിരായി നടക്കുന്ന
പ്രചരണത്തിന്റെ ബാലിശതയും
അര്‍ത്ഥശൂന്യതയും വ്യക്തമാകാന്‍
ഉപകരിക്കുമെന്നതു കൊണ്ട്
ഇവിടെ വിശദീകരിച്ചെന്നേയുള്ളൂ.
വാദം
2. പ്രാദേശിക
ജനസംഖ്യയില്‍ വര്‍ദ്ധിച്ച്
വരുന്നവര്‍ക്ക് വീട്
വയ്ക്കുന്നതിനായി ഗ്രാമീണ
പാര് പ്പിട മേഖലയുടെ വികസനം
എന്നതൊഴിച്ചാല്‍ മറ്റൊരാവശ്യത്തിനും
ഭൂമി വിനിയോഗിക്കാന്‍
അനുവദിക്കില്ല. ഇത്
അംഗീകരിച്ചാല്‍ പൊതുവേ വികസന
പിന്നോക്കാവസ്ഥ നേരിടുന്ന
പശ്ചിമഘട്ടത്തിലെ 75% പ്രദേശ
ങ്ങളിലും പുതുതായി സ്കൂളോ
ആശുപത്രിയോ സര്‍ക്കാര്‍
ഓഫീസോ വാണിജ്യവ്യവസായ സ്ഥാപനമോ
റോഡോ റെയില്‍വേയോ ലൈബ്രറിപോലുമോ
നിര്‍മ്മിക്കാനാവില്ല.
വിശദീകരണം:വനഭൂമി
വനേതര ആവശ്യങ്ങള്‍ക്കോ,കൃഷിഭൂമി
കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ
ഉപയോഗിക്കരുത് എന്ന
നിര്‍ദ്ദേശത്തിന്റെ
വിശദീകരണമാണിത്. അതായത്
ഈ രണ്ട് വിഭാഗം ഭൂമിയും
കെട്ടിടം പണിയാന്‍ വേണ്ടി
മാറ്റരുത്.അല്ലാതെ
പശ്ചിമ ഘട്ടത്തിലൊരിടത്തും
നിര്‍മ്മിതികള്‍ നിരോധി
ക്കാന്‍ സമിതി ശുപാര്‍ശ
ചെയ്യുന്നേയില്ല.വനഭൂമിയോ
കൃഷിഭൂമിയോ പോലും വര്‍ദ്ധിച്ച്
വരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ
പര്‍പ്പിടം നിര്‍മ്മിക്കാന്‍
ഉപയോഗിക്കുകയും ചെയ്യാം.
(Report Of Western Ghats Ecology Expert panel .page 41,42)ഇതില്‍
വനഭൂമി മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കരുത് എന്നത് 1980
ലെ വന നിയമത്തില്‍
നിലനില്‍ക്കുന്ന വ്യവസ്ഥയാണ്.അത്രമാത്രമേ
ഗാഡ്ഗിലും പറഞ്ഞിട്ടുള്ളൂ.
കൃഷിഭൂമി കെട്ടിടം
പണിയാന്‍ ഉപയോഗിക്കരുത്
എന്ന് പറയുമ്പോള്‍ കര്‍ഷക
നേതാവ് എന്തിനാണ് എതിര്‍ക്കുന്നതെന്ന്
മനസ്സിലാകുന്നില്ല.കൃഷിഭൂമിയുടെ
വ്യാപ്തി പരമാവധി വര്‍ദ്ധിപ്പിക്കാനല്ലേ
അദ്ദേഹം ശ്രമിക്കേണ്ടത് ?
അതുപോലെ
തന്നെ റോഡുകളുടെ കാര്യത്തിലും
കൃഷ്ണപ്രസാദ് പറയുന്ന
നിരോധനങ്ങള്‍ ഇല്ലതന്നെ.റോഡ്
നിര്‍മ്മാണത്തിനുള്ള
നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍
നിര്‍മ്മാണം ആരംഭിക്കുന്നതിനു
മുമ്പ് ഒരു നേട്ട-കോട്ട
വില യിരുത്തല്‍ നടത്തണം
എന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത്
.പദ്ധതി മൂലമുണ്ടാകുന്ന
പാരിസ്ഥിതിക വ്യയവും
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
നേട്ടവും പരിശോധിച്ച് വേണം
തീരുമാനമെടുക്കാന്‍ എന്നാണ്
സമിതി വിശദീ കരിക്കുന്നത്.അല്ലാതെ
റോഡുകള്‍ പാടില്ല എന്നല്ല.പുതിയ
റെയില്‍വേ ലൈനുകളോ വലിയ
(major) റോഡുകളോ വേണ്ടി
വരുമ്പോള്‍ അവ ഏറ്റവും
അത്യാവശ്യമുള്ള മേഖലകളില്‍
പരിസരാഘാത വിലയിരു ത്തലിന്റെ
അടിസ്ഥാനത്തിലേ നിര്‍മ്മിക്കാവൂ
എന്നും ശുപാര്‍ശകള്‍
പറയുന്നു(റിപ്പോര്‍ട്ട്
,41-44 പേജുകള്‍).പശ്ചിമഘട്ടം
പോലെ പരിസ്ഥിതി പ്രാധാന്യമുള്ള
ഒരു പ്രദേശത്ത് ഇത്തരം
നിര്‍മ്മിതികള്‍ക്ക് യാതൊരു
വിധത്തിലുമുള്ള പരിശോധനയോ
മുന്പഠനങ്ങളോ വേണ്ട എന്നാണോ
കൃഷ്ണപ്രസാദ് വാദിക്കുന്നത്
എന്നറിയില്ല.അങ്ങനെയാണെങ്കില്‍
അത് നിര്‍ഭാഗ്യകരമാണെന്നേ
പറയാനുള്ളൂ.തോട്ടം
മേഖലയില്‍ ഒരു നിശ്ചിത ശതമാനം
ഭൂമി വിനോദസഞ്ചാര വ്യവസായത്തിനായി
ഹോട്ടലുകളും റിസോര് ട്ടുകളും
നിര് മ്മിക്കാനായി മാറ്റി
വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ?
ഇവരാണ് യഥാര്
ത്ഥത്തില് കൃഷി ഭൂമിയില്‍
കെട്ടിടം കെട്ടാന്‍ ആഗ്രഹിക്കുന്നത്
എന്നാല്‍
പ്രത്യേക സാമ്പത്തിക
മേഖലകള്‍,പുതിയ
ഹില്‍ സ്റ്റേഷനുകള്‍,പുതിയ
ഹൈവേകള്‍ എക്സ്പ്രസ്സ്
ഹൈവേകള്‍ എന്നിവ പശ്ചിമഘട്ട
മേഖലയില്‍ പാടില്ല എന്ന്
സമിതി സംശയലേശമെന്യേ പറയുന്നുണ്ട്.
അവയോട് ആരും
യോജിക്കുമെന്ന് കരുതട്ടെ.മേല്പറഞ്ഞവയൊക്കെ
ഒന്നാം സോണില്‍ വരുന്ന
നിയന്ത്രണങ്ങളാണ്.രണ്ടും
മൂന്നും സോണുകളില്‍ നിയന്ത്രണങ്ങള്‍
താരതമ്യേന കുറവായിരിക്കുമെന്ന്
പറയേ ണ്ടതില്ലല്ലോ?
വാദം
3. രാസവളം നിരോധിക്കും
.
വിശദീകരണം:പശ്ചിമഘട്ടത്തിലെ
വിവിധ സോണുകളില്‍ സമയബന്ധിതമായി
ജൈവകൃഷി രീതി നിര്‍ബന്ധമാക്കണമെന്ന
നിര്‍ദ്ദേശത്തെയാണ് ഇങ്ങനെ
വ്യാഖ്യാനിച്ചിരിക്കുന്നത്.രാസവളങ്ങളും
കീടനാശി നികളും ഉണ്ടാക്കുന്ന
അപകടങ്ങളേക്കുറിച്ച്
കൃഷ്ണപ്രസാദ് അദ്ദേഹത്തിന്റെ
പരാമൃഷ്ടലേഖനത്തില്‍ തന്നെ
വിശദീകരിക്കുന്നുണ്ട്.അതുകൊണ്ട്
അവ ഇവിടെ വിശദീകരിക്കുന്നില്ല.എന്നാല്‍
ജൈവ കൃഷിയിലേയ്ക്കു
പെട്ടന്നുണ്ടാകുന്ന മാറ്റം
ഉദ്പ്പാദനത്തില്‍ ഇടിവ്
ഉണ്ടാക്കുമെന്ന വസ്തുത പലരും
ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതിനു പരിഹാരമായി
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
നല്‍കണം എന്നാണ് സമിതിയുടെ
നിര്‍ദ്ദേശം.കര്‍ഷകര്‍ക്ക്
സാമ്പത്തികനഷ്ടം വരാതെ
പരിസ്ഥിതി സൗഹൃദപരമയ
കൃഷിരീതിയിലേയ്ക്ക് മാറാന്‍
കഴിഞ്ഞാല്‍ അത് നല്ലതല്ലേ?
വാദം
4. പശ്ചിമഘട്ടത്തിലെ
തേക്ക് തോട്ടം പരിസ്ഥിതി
വിരുദ്ധമാണ് .അത്
വെട്ടിക്കളഞ്ഞ് പകരം സ്വാഭാവികവനം
വച്ച് പിടിപ്പിക്കാന്‍ സമിതി
ശുപാര്‍ശചെയ്യുന്നില്ല.
വിശദീകരണം:
സ്വാഭാവികവനം വച്ച്
പിടിപ്പിക്കാന്‍ കഴിയുന്നതാണ്
എന്ന തെറ്റായ ധാരണയില്‍
നിന്നാണ് ഈ വാദം
ഉയരുന്നത്.സ്വാഭാവികവനമെന്നത്
അനേക വര്‍ഷങ്ങള്‍ കൊണ്ട്
രൂപപ്പെട്ട് വരുന്ന ഒരു
പാരിസ്ഥിതികവ്യവസ്ഥയാണ്.കാട്
വെട്ടി തേക്ക് തോട്ടം ഉണ്ടാക്കിയത്
ഒരു പരിസ്ഥിതിവിരുദ്ധ
പ്രവര്‍ത്തനം തന്നെ.എന്നാല്‍
അത് സംഭവിച്ച് കഴിഞ്ഞിട്ട്
എത്രയൊ വര്‍ഷങ്ങള്‍
പിന്നിട്ടിരിക്കുന്നു.
ഇപ്പോള്‍ തേക്ക്
മരങ്ങള്‍ അടങ്ങുന്ന ഒരു സവിശേഷ
പരിസ്ഥിതിവ്യവസ്ഥ അവിടെ
രൂപപ്പെട്ടിട്ടുണ്ടാവണം.
ഇനി തേക്ക് മരങ്ങളെല്ലാം
ഒറ്റയടിക്ക് വെട്ടിക്കളഞ്ഞാല്‍
അവിടെ പഴയ വനപരിസ്ഥിതി
രൂപപ്പെടുമെന്ന് കരുതാനാവില്ല.
പരിസ്ഥിതിയില്‍
"റിവേഴ്സ് ഗിയര്‍
" ഇല്ല എന്നത്
തന്നെ കാരണം.തേക്ക്
തോട്ടം വെട്ടിമാറ്റി യാല്‍
ധാരാളം പണം കിട്ടും എന്ന്
അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.അതാവരുത്
പരിസ്ഥിതിസംബന്ധമായ ഒരു
തീരുമാനമെടു ക്കുന്നതിന്റെ
അടിസ്ഥാനം.
വാദം
5. പശ്ചിമ ഘട്ടത്തിലെ
വയലുകള്‍,നീര്‍ത്തടങ്ങള്‍
നദികള്‍,ജലാശയങ്ങള്‍
എന്നിവ സംരക്ഷിക്കാന്‍
കമ്മിറ്റി ഒരു നിര്‍ദ്ദേശവും
വച്ചിട്ടില്ല.
വിശദീകരണം :ജനവാസ
കേന്ദ്രങ്ങളിലും വികസിതവും
വികസ്വരവുമായ മേഖലകളിലും
മനുഷ്യഇടപെടല്‍ ഇല്ലാതെ ചില
പ്രദേശങ്ങള്‍ നിലനിര്‍ത്തണം
എന്ന് സമിതി പറയുന്നു.ഇതില്‍
നദികള്‍ ജലാശയങ്ങല്‍ എന്നിവ
ഉള് പ്പെടണമെന്നും പറയുന്നു.
(റിപ്പോര്‍ട്ട്
,പുറം 41) .എന്നാല്‍
പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്
ഈ റിപ്പോര് ട്ടില് ഇല്ലാത്ത
ഒരു പരിസ്ഥിതിസംരക്ഷണ പരിപാടി
നടപ്പാക്കാന്‍ റിപ്പോര്‍ട്ട്
തടസ്സമേയല്ല എന്നതാണ്.
ഒരു റിപ്പോര്‍ട്ടില്‍
എന്തെല്ലാം ഇല്ല എന്നു
നോക്കിയല്ല എന്തെല്ലാം ഉണ്ട്
എന്ന് നോക്കി വേണമല്ലോ അതിനെ
വിലയിരുത്താന്‍.കൂടുതല്‍
കാര്യങ്ങള്‍ വേണമെങ്കില്‍
നടപ്പാക്കാവുന്നതേയുള്ളൂ.
പശ്ചിമഘട്ട
അഥോറിറ്റിയെക്കുറിച്ചും
മറ്റുമുള്ള കൃഷ്ണപ്രസാദിന്റെ
വിമര്‍ശനങ്ങള്‍ അംഗീകരിക്കപ്പെടേ
ണ്ടവതന്നെ. അതുപോലെ
അദ്ദേഹം ഉന്നയിക്കാത്ത മറ്റ്
ചില നിര്‍ദ്ദേശങ്ങളും കൂടുതല്‍
പഠനത്തിനു വിധേയമാ
ക്കേണ്ടതുണ്ട്.പ്രസ്തുത
ലേഖനം അവസാനിപ്പിക്കുന്നത്
സ്വാഗതാര്‍ഹമായ ഒരു
നിര്‍ദ്ദേശത്തോടെയാണ്.
അതിങ്ങനെയാണ്.
“ഈ
സാഹചര്യത്തില്‍ പരിസ്ഥിതി
സംരക്ഷണത്തിനും ജനങ്ങളുടെ
ജീവിതോപാധികളുടെ സംരക്ഷ
ണത്തിനും തുല്യപരിഗണന നല്കി
കസ്തൂരി രംഗന് -ഗാഡ്ഗില്‍
കമ്മിറ്റി റിപ്പോര്‍ട്ടുകള്‍
പൊതു ചര്‍ച്ചയ്ക് വിധേയമാക്കി
ആവശ്യമായ തിരുത്തലുകള്‍
വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ
നിര്‍ബന്ധിതമാക്കുന്ന ബഹുജന
സമ്മര്‍ദ്ദം വളര്‍ത്തിയെടുക്കുകയാണ്
തൊഴിലാളി -കര്‍ഷക
പ്രസ്ഥാനങ്ങലുടെ മുന്നിലുള്ള
ചുമതല .”ഇത്
ശരിതന്നെ. പക്ഷെ
ഇതു നടക്കണമെങ്കില്‍ റിപ്പോര്‍ട്ട്
ആദ്യം സ്വീകരിക്കണമല്ലോ?
അതിനു ശേഷം നടപ്പാക്കുന്ന
ഘട്ടത്തിലല്ലേ എന്തെല്ലാം
മാറ്റങ്ങള്‍ വേണമെന്ന്
തിരുമാനിക്കാന് കഴിയൂ.?
എന്നാല്‍ ആദ്യമേതന്നെ
റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകഴിഞ്ഞാല്
പിന്നെങ്ങനെയാണ് അതില്‍
തിരുത്തല്‍ വരുത്താന്‍
കഴിയുക?ഗാഡ്ഗില്‍
സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും
തള്ളിക്കളയണമെന്ന് കിസാന്‍
സഭയ്ക്ക് അഭിപ്രായമില്ല
എന്ന് അദ്ദേഹം പറയുന്നുമുണ്ട്.എന്നാല്‍
ശുപാര്‍ശകളെ അതിന്റെ അന്തസത്തയില്‍
സ്വീകരിക്കുക,ചര്‍ച്ചയി
ലൂടെ ആവശ്യമയ തിരുത്തലുകള്‍
വരുത്തുക എന്ന ധനാത്മക നിലപാട്
സ്വീകരിക്കാന്‍ കഴിയുന്നില്ല
എന്ന താണ് കിസാന്‍സഭയുടെ
സമീപനത്തിന്റെ പരിമിതി എന്ന്
മാത്രം പറയട്ടെ.
( ' RED HOUSE EFFECT 'ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്.)
( ' RED HOUSE EFFECT 'ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്.)
വെള്ളിയാഴ്ച, നവംബർ 15, 2013
മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് മലയാളത്തിൽ
പ്രൊഫ:മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂർണരൂപത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഇതു സംബന്ധമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുകയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.പുസ്തകത്തിന്റെ കാസർഗോഡ് ജില്ലാതല പ്രകാശനം ഹോസ്ദുർഗ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എളേരിത്തട്ട് ഗവ:കോളേജ് പ്രിൻസിപ്പൽ പ്രൊഫ:എം.ഗോപാലൻ നിർവഹിച്ചു.പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം വി.വി.ശാന്ത ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.കെ.ബാലകൃഷ്ണൻ
പുസ്തകംപരിചയപ്പെടുത്തി.ഡോ.കെ.എം.ശ്രീകുമാർ,ഡോ.സി.രാമകൃഷ്ണൻ,എ.എം.ബാലകൃഷ്ണൻ,പി.മുരളീധരൻ,വി.ടി.കാർത്യായനി,കെ.കെ.രാഘവാൻ,കെ.നാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പരിഷത്ത് ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതവും ചന്ദ്രശേഖരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ജില്ലാ പ്രസിഡന്റ് വി.എസ.ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)